
കോഴിക്കോട്: പെണ്‍കുട്ടിയെ പ്രണയിച്ചതിന് കോഴിക്കോട് വടകരയില്‍ യുവാവിനേയും ബന്ധുവിനേയും മര്‍ദിച്ചതായി പരാതി. ഓട്ടോ ഡ്രൈവറായ റാഷിദ്, ബന്ധു ഫാജിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യാത്ര പോകാനുണ്ടെന്ന് പറഞ്ഞാണ് ഡ്രൈവറായ റാഷിദിനെ പുലര്‍ച്ചെ വടകര ചേറോടുള്ള വീട്ടില്‍ നിന്ന് വിളിച്ച് കൊണ്ട് പോയത്.
എന്നാല്‍, ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് അഞ്ചംഗ സംഘം മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് സംസാരിക്കരുതെന്ന് പറഞ്ഞ് മരത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. സംഘം റാഷിദിനെക്കൊണ്ട് ബന്ധു ഫാജിസിനെ വിളിച്ച് വരുത്തിപ്പിച്ചു. ഫാജിസിനേയും ക്രൂരമായി മര്‍ദ്ദിച്ചു. റാഷിദിനൊപ്പം നടക്കരുതെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.
പിന്നീട് ഇരുവരുടേയും നഗ്നചിത്രങ്ങളെടുത്ത സംഘം അവ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവം സമൂഹമാധ്യമങ്ങള്‍ വഴി നഗ്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് പുറംലോകം അറിയുന്നത്.
അഫ്നാസ്, നജാസ്, മൊയ്തീന്‍, റയീസ്, അജ്നാസ് എന്നിവരാണ് തന്നെ അടിച്ചതെന്ന് റാഷിദ് പറഞ്ഞു. റാഷിദിന് വലത് കൈയ്ക്ക് പരിക്കേറ്റു. ഫാജിസിന് മര്‍ദ്ദനത്തെ തുടര്‍ന്ന് കേള്‍വിക്ക് തകരാറും സംഭവിച്ചിട്ടുണ്ട്. വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam