
തിരുവനന്തപുരം: കലേത്സവത്തിലെ വ്യാജ അപ്പീലുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. സ്കൂൾ മേധാവികളുടെയും പരിശീലകരുടെയും മൊഴി എടുത്തു. വ്യാജ അപ്പീൽ തയ്യാറാക്കി നൽകിയത് തിരുവനന്തപുരം സ്വദേശിയാണെന്നും അപ്പീലിനായി മുപ്പതിനായിരം രൂപവരെ വാങ്ങിയെന്നും പരിശീലകരാണ് ഇടനിലക്കാരായതെന്നുമാണ് മൊഴി ലഭിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും എസ്പി ഉണ്ണിരാജൻ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam