
ഔറംഗാബാദ്: വാട്ട്‌സ് ആപ്പ് ഗ്രൂപ്പിനകത്തെ വഴക്കിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഫാത്തിമാ നഗര്‍ സ്വദേശിയായ മോയിന്‍ മഹ്മൂദ് പത്താന്‍ (35) ആണ് മരിച്ചത്.
നാട്ടുകാര്‍ അംഗങ്ങളായ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ നിരന്തരം വാക്കുതര്‍ക്കങ്ങളുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം മോയിന്‍, ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഏതോ മെസേജിന്റെ പേരില്‍ ഇരുസംഘങ്ങളും തമ്മില്‍ വാക്‌പോരുണ്ടായി.
മണിക്കൂറുകള്‍ക്ക് ശേഷം എതിര്‍ഗ്രൂപ്പിലെ അംഗങ്ങളുള്‍പ്പെടെ ഇരുപതോളം പേര്‍ വടിവാളും കത്തികളും ഇരുമ്പ് ദണ്ഡുകളുമായി ഫാത്തിമാ നഗറിലെത്തുകയായിരുന്നു. തുടര്‍ന്ന് മോയിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ തുടങ്ങി. ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച മോയിന്റെ ബന്ധുവിനും പരിക്കേറ്റു. എന്നാല്‍ മാരകമായ മുറിവുകള്‍ പറ്റിയതിനാല്‍ മോയിന്റെ ജീവന്‍ രക്ഷപ്പെടുത്താനായില്ല.
സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam