ജാവലിന്‍ ലോകചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനു നേരെ ആക്രമണം, ബോട്ടില്‍ നിന്ന് വലിച്ചെറിഞ്ഞു

Published : Aug 12, 2022, 10:26 PM ISTUpdated : Aug 12, 2022, 10:28 PM IST
ജാവലിന്‍ ലോകചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനു നേരെ ആക്രമണം, ബോട്ടില്‍ നിന്ന് വലിച്ചെറിഞ്ഞു

Synopsis

ആക്രമികള്‍ പീറ്റേഴ്സിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ബോട്ടില്‍ നിന്ന് വലിച്ചെറിയുകയും ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ പീറ്റേഴ്സിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.

അലാംബ്ര(ഗ്രാനഡ): ജാവലിന്‍ ത്രോയിലെ നിലവിലെ ലോക ചാമ്പ്യന്‍ ഗ്രാനെഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനുനേര ആക്രമണം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയശേഷം നാട്ടില്‍ തിരിച്ചെത്തി ആഡംബര ബോട്ടില്‍ സഞ്ചരിക്കുമ്പോഴാണ് ആന്‍ഡേഴ്സണെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ബോട്ടില്‍ നിന്ന് വലിച്ചെറിയുകയും ചെയ്തത്

ആക്രമികള്‍ പീറ്റേഴ്സിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ബോട്ടില്‍ നിന്ന് വലിച്ചെറിയുകയും ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ പീറ്റേഴ്സിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.

'ജാവലിനില്‍ നദീം തകര്‍ത്ത് ആശിഷ് നെഹ്റയെ'; പാക് രാഷ്ട്രീയ നിരീക്ഷന് പിണഞ്ഞത് വന്‍ അബദ്ധം, പരിഹസിച്ച് സെവാഗ്

ആക്രമണത്തില്‍ പരിക്കേറ്റ പീറ്റേഴ്സ് ചികിത്സയിലാണെന്ന് ഗ്രാനഡ ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഗ്രാനഡ റോയല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിനില്‍ വെള്ളി നേടിയ ശേഷം പീറ്റേഴ്സ് ചൊവ്വാഴ്ചയാണ് ഗ്രാനഡയില്‍ തിരിച്ചെത്തിയത്. മെഡല്‍ നേടിയെത്തിയ ആന്‍ഡേഴ്സണ് രാജ്യത്ത് വീരോചിത സ്വീകരണമാണ് ലഭിച്ചത്.

ലോക കായികവേദികലില്‍ ജാവലിനില്‍ ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്രയുടെ പ്രധാന എതിരാളി കൂടിയാണ് ആന്‍ഡേഴ്സണ്‍. പരിക്കുമൂലം ഇന്ത്യയുടെ നീരജ് ചോപ്ര വിട്ടു നിന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 88.64 മീറ്റര്‍ എറിഞ്ഞാണ് ആന്‍ഡേഴ്സണ്‍ വെള്ളി നേടിയത്. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീമിനായിരുന്നു ഈ ഇനത്തില്‍ സ്വര്‍ണം. കഴിഞ്ഞ മാസം നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 93.07 മീറ്റര്‍ ദൂരം പിന്നിട്ട് ഇന്ത്യയുടെ നീരജ് ചോപ്രയെ പിന്നിലാക്കി ആന്‍ഡേഴ്സണ്‍ സ്വര്‍ണം നേടിയിരുന്നു. ജാവലിനിലെ സ്വപ്ന ദൂരമായ 90 മീറ്റര്‍ നിരവധി തവണ പിന്നിട്ടിട്ടുള്ള താരം കൂടിയാണ് ആന്‍ഡേഴ്സണ്‍.

രാജ്യത്തിന്‍റെ അഭിമാനമായ കായികതാരത്തിനെതിരെ ഭീരുക്കളായ അഞ്ച് പേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണം ദു:ഖകരമാണെന്ന് ഗ്രാനഡ ഒളിംപിക് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ കുറ്റാക്കരായവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി