വനിതാ കബഡി താരങ്ങള്‍ക്ക് പുരുഷ ടോയ്‌ലെറ്റില്‍ ഭക്ഷണം നല്‍കിയ സംഭവം;യുപി സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ധവാന്‍

Published : Sep 22, 2022, 10:33 AM ISTUpdated : Sep 22, 2022, 10:36 AM IST
വനിതാ കബഡി താരങ്ങള്‍ക്ക് പുരുഷ ടോയ്‌ലെറ്റില്‍ ഭക്ഷണം നല്‍കിയ സംഭവം;യുപി സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ധവാന്‍

Synopsis

സംഭവം വിവാദമായതിനെത്തുടര്‍ന്ന് യുപി സര്‍ക്കാര്‍ ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്യുകയും ഭക്ഷണം എത്തിച്ച കാറ്ററിംഗ് സര്‍വീസുകാരെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ കായിക, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ലഖ്നൗ: വനിതാ കബഡി താരങ്ങള്‍ക്ക് പുരുഷ ടോയ്‌ലെറ്റില്‍ ഭക്ഷണം നല്‍കിയ സംഭവത്തില്‍ ഉത്തര്‍പ്രേദേശ് സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണെമന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലെ ഡോ.ഭീംറാവു അംബേദ്‌കര്‍ സ്റ്റേ‍ഡിയത്തില്‍ നടന്ന സബ് ജൂനിയര്‍ കബഡി ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനെത്തിയ ഇരുന്നൂറിലധികം വനിതാ കായികതാരങ്ങള്‍ക്കാണ് സംഘാടകര്‍ പുരുഷന്‍മാരുടെ ടോയ്‌ലറ്റിലിരുത്തി ഭക്ഷണം നല്‍കിയത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് യുപി സര്‍ക്കാര്‍ ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്യുകയും ഭക്ഷണം എത്തിച്ച കാറ്ററിംഗ് സര്‍വീസുകാരെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ കായിക, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

'ഹോട്ടല്‍ മുറിയില്‍ വെച്ച് കയറിപ്പിടിച്ചു'; കോച്ചിനെതിരെ ലൈംഗിക പീഡന പരാതിയുമായി മലയാളി ഹാന്‍ഡ്ബോള്‍ താരം

എന്നാല്‍ ഇത്തരമൊരു ടൂര്‍ണമെന്‍റുമായി അമേച്വര്‍ കബഡി ഫേഡറേഷന് ബന്ധമില്ലെന്നും പൂര്‍ണമായും യു.പി.സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ നടന്ന ടൂര്‍ണമെന്‍റാണിതെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. ഇത്തരമൊരു ടൂര്‍ണമെന്‍റ് നടക്കുന്നതിനെപ്പറ്റി ദേശീയ ഫെഡറേഷന് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും ഡല്‍ഹി ഹൈക്കോടതി കോടതി നിയമിച്ച ഫെഡറേഷന്‍ അഡ്മിനിസ്ട്രേറ്റര്‍ എസ് പി ഗാര്‍ഗ് പറഞ്ഞു.

ഇതേ നിലപാടാണ് ഉത്തര്‍പ്രദേശ് കബഡി അസോസിയേഷനും സ്വീകരിച്ചിരിക്കുന്നത്. അസോസിയേഷന്‍റെ വാര്‍ഷിക കലണ്ടറില്‍ ഉള്ള ടൂര്‍ണമെന്‍റല്ല ഇതെന്നും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കായിക വകുപ്പാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചതെന്നും സാങ്കേതിക സഹായം നല്‍കുക മാത്രമാണ് അസോസിയേഷന്‍ ചെയ്തതെന്നുമാണ് സംസ്ഥാന അസോസിയേഷന്‍റെ നിലപാട്. സംഭവത്തില്‍ അന്വേഷണത്തിനായി ഉത്തരവാദിത്തപ്പെട്ടവരെ നിയോഗിച്ചിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. ഈ മാസം 16 മുതല്‍ 18 വരെ നടന്ന ടൂര്‍ണമെന്‍റിലാണ് വിവാദ സംഭവം അരങ്ങേറിയത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം