ഒടുവില്‍ തീരുമാനമായി, യുഎസ് ഓപ്പണ് ജോക്കോവിച്ചില്ല

Published : Aug 25, 2022, 10:07 PM IST
ഒടുവില്‍ തീരുമാനമായി, യുഎസ് ഓപ്പണ് ജോക്കോവിച്ചില്ല

Synopsis

21 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ജോക്കോവിച്ചിന്‍റെ അടുത്ത വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പങ്കാളിത്തവും അനിശ്ചിതത്വത്തിലാണ്.

വാഷിംഗ്ടണ്‍: യുഎസ് ഓപ്പണ്‍ ടെന്നീസിന് മുന്‍ ചാമ്പ്യനും നിലവിലെ റണ്ണറപ്പുമായ നൊവാക് ജോക്കോവിച്ച് ഉണ്ടാവില്ല. ദു:ഖകരമെന്ന് പറയട്ടെ, യുഎസ് ഓപ്പണില്‍ പങ്കെടുക്കാായി എനിക്ക് ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യാനാവില്ല. യുഎസ് ഓപ്പണില്‍ മത്സരിക്കുന്ന തന്‍റെ സഹതാരങ്ങള്‍ക്കെല്ലാം വിജയാശംസ നേരുന്നുവെന്ന് ജോക്കോവിച്ച് ട്വീറ്റ് ചെയ്തു.കഴിഞ്ഞ വര്‍ഷത്തെ യുഎസ് ഓപ്പണില്‍ ഫൈനലിലെത്തിയ ജോക്കോവിച്ച് ഡാനില്‍ മെദ്‌വദേവിനോടാണ് അടിയറവ് പറഞ്ഞത്.

കൊവിഡ് വാക്സിനെടുക്കാത്തതിന്‍റെ പേരില്‍ ഈ വര്‍ഷം ഇത് രണ്ടാമത്തെ ഗ്രാന്‍സ്ലാമാണ് ജോക്കോവിച്ചിന് നഷ്ടമാകുന്നത്. നേരത്തെ ഈ വര്‍ഷം ആദ്യം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലും ജോക്കോവിച്ചിന് കളിക്കാനായിരുന്നില്ല. യുഎസിലെത്തുന്ന വിദേശികളായ എല്ലാവരും വിമാനത്തില്‍ കയറുന്നതിന് മുമ്പ് തന്നെ കൊവിഡ് വാക്സിനെടുത്തുവെന്ന് ഉറപ്പ് വരുത്തണമെന്ന മാനദണ്ഡത്തില്‍ മാറ്റം വരുത്തനാകില്ലെന്ന് യുഎസ് രോഗ പ്രതിരോധ കേന്ദ്രം(സിഡിസി) നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫെഡററും നദാലും ജോക്കോവിച്ചും മറേയും ഒരു ടീമില്‍; ലേവര്‍ കപ്പില്‍ ബിഗ് ഫോര്‍ ഒരുമിക്കുന്നു

ഇതോടെ ജോക്കോവിച്ചിന് ടൂര്‍ണമെന്‍റില്‍ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ഇതിന് പിന്നാലെയാണ് ജോക്കോവിച്ച് തന്നെ ഇതിന് സ്ഥിരീകരണം നല്‍കിയത്. 21 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ജോക്കോവിച്ചിന്‍റെ അടുത്ത വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പങ്കാളിത്തവും അനിശ്ചിതത്വത്തിലാണ്.

ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനായി ഓസ്ട്രേലിയയില്‍ ഇറങ്ങിയ ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ നിന്ന് തന്ന തിരിച്ചയക്കുകയായിരുന്നു. പിന്നീട് വിംബിള്‍ഡണില്‍ മത്സരിച്ച് കിരീടം നേടിയ ജോക്കോ ഗ്രാന്‍ സ്ലാം കിരീട നേട്ടത്തില്‍ റോജര്‍ ഫെഡററെ മറികടന്നിരുന്നു. ജോക്കോയുടെ 21-ാം ഗ്രാന്‍ സ്ലാം കിരീടമായിരുന്നു വിംബിള്‍ഡണില്‍.

കൊവിഡ് വാക്സിനെടുക്കാന്‍ വിമുഖത കാട്ടുന്ന ജോക്കോവിച്ചിന്‍റെ നിലപാടിനെതിരെ റാഫേല്‍ നദാല്‍ അടക്കമുള്ള താരങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു. യുഎസ് ഓപ്പണിന് മുമ്പ് വാക്സിന്‍ നയത്തില്‍ ഇളവുതേടിയ ജോക്കോവിച്ചിനതിരെ ആന്‍ഡി റോഡിക്കും പരസ്യമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു കളിക്കാരനും സര്‍ക്കാര്‍ നയങ്ങളെ തിരുത്താന്‍ ആവില്ലെന്ന് റോഡിക്ക് പറഞ്ഞിരുന്നു

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം