
അബുദാബി: മിഡിൽഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി അബുദാബിയിലെത്തിയ അമേരിക്കൻ പ്രസിഡന്റിന്റെ തമാശ കലർന്ന ചോദ്യത്തിന് പഞ്ച് മറുപടി നൽകി അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്. 13 ട്രില്ല്യൺ ഡോളറാണ് ബിസിനസിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഈ സംഖ്യ ആരും തന്നെ മുൻപ് ബിസിനസിൽ കേട്ടിട്ടുണ്ടാകില്ല, ചിലപ്പോൾ യുഎഇ പോലും കേട്ടിട്ടുണ്ടാകില്ല' ട്രംപ് പറഞ്ഞു. യുഎഇയിലെത്തിയതിന്റെ രണ്ടാം ദിവസം കിരീടാവകാശി ഒരുക്കിയ പ്രഭാത ഭക്ഷണ വിരുന്നിൽ പങ്കെടുത്ത ശേഷം ഇരുവരും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ ട്രംപിന്റെ പ്രസ്താവന ഉണ്ടായത്. എന്നാൽ, ഇതിന് അബുദാബി കിരീടാവകാശി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഞങ്ങൾ അമേരിക്കയോളം വലുതല്ല, പക്ഷേ ഞങ്ങൾ ഞങ്ങളുടെ കഴിവിനും അപ്പുറത്തേക്ക് ശ്രമിക്കാറുണ്ട് എന്നായിരുന്നു കിരീടാവകാശിയുടെ മറുപടി. അമേരിക്കയോളം വലുതല്ല എന്ന പറഞ്ഞപ്പോൾ ട്രംപ് ചിരിക്കുകയും അങ്ങനെ ആകാതിരിക്കുന്നതാണ് നല്ലതെന്ന് തമാശ പറയുകയും ചെയ്തു. ഇത് കേട്ട് മാധ്യമ പ്രവർത്തകരടക്കം എല്ലാവരും ചിരിച്ചു.
സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലായിരുന്നു ട്രംപ് സന്ദർശനം നടത്തിയത്. മൂന്ന് രാജ്യങ്ങളുമായും 3.2 ട്രില്ല്യൺ ഡോളറിന്റെ നിക്ഷേപ-വ്യാപാര കരാറുകളാണ് അമേരിക്ക നടത്തിയിരിക്കുന്നത്. അമേരിക്കയും യുഎഇയും തമ്മിൽ മാത്രം ഒപ്പുവെച്ചത് 20,000 കോടി ഡോളറിന്റെ കരാറുകളാണ്. ഇതു കൂടാതെ പത്തു വർഷത്തിനിടെ അമേരിക്കയിൽ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം യുഎഇ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ