ക്വാറന്റീന്‍ ആവശ്യമില്ലാത്ത 'ഗ്രീന്‍ രാജ്യങ്ങളു'ടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി

Published : Apr 23, 2021, 08:50 AM ISTUpdated : Apr 23, 2021, 09:10 AM IST
ക്വാറന്റീന്‍ ആവശ്യമില്ലാത്ത 'ഗ്രീന്‍ രാജ്യങ്ങളു'ടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി

Synopsis

എട്ട് രാജ്യങ്ങളാണ് ഗ്രീന്‍ പട്ടികയില്‍ പുതിയതായി ഉള്‍പ്പെട്ടത്. നിലവിലെ പട്ടികയില്‍ നിന്ന് ഒരു രാജ്യത്തെയും ഒഴിവാക്കിയിട്ടില്ല.

അബുദാബി: ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‍കരിച്ച് അബുദാബി. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഗ്രീന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുന്‍കൂട്ടി പിസിആര്‍ പരിശോധന നടത്തേണ്ട. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും. 

എട്ട് രാജ്യങ്ങളാണ് ഗ്രീന്‍ പട്ടികയില്‍ പുതിയതായി ഉള്‍പ്പെട്ടത്. നിലവിലെ പട്ടികയില്‍ നിന്ന് ഒരു രാജ്യത്തെയും ഒഴിവാക്കിയിട്ടില്ല. ഓസ്‍ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ക്യൂബ, ഗ്രീന്‍ലാന്റ്, ഹോങ്കോങ്ങ്, ഐസ്‍ലന്റ്, ഇസ്രയേല്‍, ജപ്പാന്‍, മൗറീഷ്യസ്‌, മൊറോക്കോ, ന്യൂസീലന്റ്, പോര്‍ച്ചുഗല്‍, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലാന്‍ഡ്, തായ്വാന്‍, തജികിസ്ഥാന്‍, യുകെ, ഉസ്ബസ്കിസ്ഥാന്‍ എന്നിവയാണ് പുതുക്കിയ പട്ടികയിലുള്ള ഗ്രീന്‍ രാജ്യങ്ങള്‍. ഓരോ രാജ്യത്തെയും കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം രണ്ടാഴ്ചയില്‍ ഒരിക്കലാണ് പട്ടികയില്‍ മാറ്റം വരുത്തുന്നത്. കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഗ്രീന്‍ ലിസ്റ്റില്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ സീസൺ ടിക്കറ്റുകൾ, തുശ്ചമായ നിരക്കിൽ കൂടുതൽ കാലം സഞ്ചരിക്കാം
സൈബർ ക്രൈം ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്, വ്യക്തിവിവരങ്ങൾ കൈക്കലാക്കാൻ ശ്രമിച്ച വ്യാജൻ പിടിയിൽ, ജാഗ്രത പാലിക്കാൻ നിർദ്ദേശം