'2022 യുവൈ56'; പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞൻ

Published : Aug 20, 2024, 06:10 PM IST
 '2022 യുവൈ56'; പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞൻ

Synopsis

പാന്‍-സ്റ്റാര്‍സ് ടെലിസ്കോപ്പ് പകര്‍ത്തിയ ചിത്രം പരിശോധിച്ചതാണ് പുതിയ കണ്ടുപിടിത്തത്തില്‍ നിര്‍ണായകമായത്. 

അബുദാബി: പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തി അബുദാബിയിലെ അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ സെന്‍ററിലെ ശാസ്ത്രജ്ഞന്‍. മുഹമ്മദ് ഷൗക്കത്ത് ഔദ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് സൗരയൂഥത്തിലെ ഛിന്നഗ്രഹ വലയത്തിനുള്ളില്‍ പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 

അന്താരാഷ്ട്ര പങ്കാളികളായ ടെക്സാസിലെ ഹര്‍ദിന്‍-സിമ്മണ്‍സ് യൂണിവേഴ്സിറ്റി, പാന്‍-സ്റ്റാര്‍സ് ടെലിസ്കോപ്പ്, കറ്റലിന സ്കൈ സര്‍വേ പ്രോജക്ട് എന്നിവയടക്കമുള്ളവരുമായി സഹകരിച്ച് നാസയുടെ സഹായത്തോടെ ലഭ്യമാക്കിയ ചിത്രങ്ങള്‍ വിശകലനം ചെയ്താണ് കണ്ടെത്തല്‍ നടത്തിയതെന്ന് സെന്‍റര്‍ പ്രസിഡന്‍റ് ഖല്‍ഫാന്‍ ബിന്‍ സുല്‍ത്താന്‍ അല്‍ നുഐമി വെളിപ്പെടുത്തി. പാന്‍-സ്റ്റാര്‍സ് ടെലിസ്കോപ്പ് പകര്‍ത്തിയ ചിത്രം പരിശോധിച്ചതാണ് നിര്‍ണായകമായത്. 

‘2022 യു വൈ56’എന്നാണ് താൽക്കാലികമായി ഈ ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. കണ്ടുപിടിത്തത്തിന് ശേഷം മുഹമ്മദ് ഷൗക്കത്ത് ഔദക്ക് പ്രാഥമിക കണ്ടുപിടിത്ത സര്‍ട്ടിഫിക്കറ്റ് ഔദ്യോഗികമായി ലഭിച്ചു. കൃത്യമായ ഭ്രമണപഥം നിർണയിക്കാൻ വിപുലമായ നിരീക്ഷണങ്ങൾ നടത്തുന്നതുവരെ വർഷങ്ങളോളം ‘2022 യു വൈ56’ എന്ന പേരിൽ തന്നെ തുടരുമെന്നും അതിനുശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂനിയൻ അതിന് ഔദ്യോഗികമായി പേര് നൽകുമെന്നും അബുദാബി അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.

Read Also -  നൂറിലേറെ രാജ്യങ്ങളിലേക്ക് സൗദിയുടെ ഈന്തപ്പഴം; കയറ്റുമതിയില്‍ വൻ മുന്നേറ്റം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

40 വ‍ർഷം മുൻപ് കാണാതായ പൈലറ്റിനായുള്ള തെരച്ചിൽ, ലെബനോനിൽ വലിയ ആക്രമണം നടത്തി ഇസ്രയേൽ, ശ്മശാനങ്ങളിലും തെരച്ചിൽ
സമാധാന സമീപനം അമേരിക്ക നശിപ്പിച്ചു, അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിലെന്ന് അലി ലറിജാനി