
മസ്‍കത്ത്: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുക്കില്‍പെട്ട 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. റുസ്തഖില്‍ ഇന്നലെയാണ് കുട്ടി ഒഴുക്കില്‍ പെട്ടത്. തുടര്‍ന്ന് ഇന്നലെ നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്.
വാദികള്‍ക്ക് സമീപവും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലും കുട്ടികള്‍ അപകടത്തില്‍ പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വിവിധയിടങ്ങളിലായി വാഹനങ്ങള്‍ ഒഴുക്കില്‍പെട്ട് ഒലിച്ചുപോയതിനാല്‍ മൂന്ന് കുടുംബങ്ങള്‍ കുടുങ്ങിയിരുന്നു. രാത്രിയില്‍ അല്‍ ഖുറും ഏരിയയില്‍ ഒരു സ്വദേശിയും വെള്ളത്തില്‍പെട്ടു. കുടുങ്ങിക്കിടന്ന മൂന്ന് കുടുംബങ്ങളിലെ എല്ലാവരെയും രക്ഷപെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഒമാനില്‍ പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam