
ദുബായ്: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക മൂല്യനിർണ്ണയ രീതി സിബിഎസ്ഇ പ്രഖ്യാപിച്ചു. പരീക്ഷകൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ പരിഗണിച്ചാണ് പുതിയ നടപടി. ഗൾഫ് മേഖലയിലെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.
ഏതൊക്കെ വിഷയങ്ങളിൽ പരീക്ഷകൾ നടന്നുവോ, ആ വിഷയങ്ങളിൽ വിദ്യാർത്ഥികൾ നേടിയ യഥാർത്ഥ മാർക്ക് തന്നെ ഫലത്തിനായി പരിഗണിക്കും. പരീക്ഷ നടക്കാത്ത വിഷയങ്ങൾക്ക് പകരം സംവിധാനം ഏർപ്പെടുത്തും. വിദ്യാർത്ഥികൾ സ്കൂളുകളിൽ നടത്തിയ പരീക്ഷകളിലെയും പ്രായോഗിക പരീക്ഷകളിലെയും പ്രകടനം ഇതിനായി വിലയിരുത്തും. വിദ്യാർത്ഥികൾക്ക് അർഹമായ മാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്കൂളുകളിൽ നിന്നുള്ള കൃത്യമായ ഡാറ്റ സിബിഎസ്ഇ ശേഖരിക്കും. ഈ മൂല്യനിർണ്ണയ രീതിയിലൂടെ ഫലം വേഗത്തിൽ പ്രസിദ്ധീകരിക്കാനും ഉന്നത പഠനത്തിനുള്ള നടപടികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam