ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി

Published : Mar 23, 2026, 01:46 PM ISTUpdated : Mar 23, 2026, 01:47 PM IST
oman accident

Synopsis

ഒമാനിൽ മിന്നൽപ്രളയത്തിൽ അപകടത്തിൽപ്പെട്ട പാലക്കാട് സ്വദേശി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട തെരച്ചിലിന് ശേഷമാണ് സമുദ്രത്തോട് ചേർന്ന ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട തെരച്ചിലിന് ശേഷമാണ് സമുദ്രത്തോട് ചേർന്ന ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഈ അപകടത്തിൽ മരണം മൂന്നായി. റംലയുടെ മൃതദേഹം അഴുകിയ നിലയിൽ ആണ്. അതിനാൽ ഒമാനിൽ തന്നെ ഖബറടക്കം നടത്താനാണ് ബന്ധുക്കൾ ആലോചിക്കുന്നത്.

റംലയുടെ മകൻ യൂസഫിന്‍റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  ഇവർക്കൊപ്പം മരിച്ച ഷംലയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഒമ്പത് പേരടങ്ങുന്ന രണ്ട് കുടുംബമാണ് മിന്നൽപ്രളയത്തിൽപ്പെട്ടത്. ഒമാനിലെ വിനോദസഞ്ചാരകേന്ദ്രമായ വാദി ബനീ ഖാലിദിലും അപകടത്തിൽപ്പെട്ട് ഒരു മലയാളി മരിച്ചു. കൊല്ലം പെരിനാട് സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. അൻപത് വയസ്സാണ്. ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. അതേസമയം ഒമാനിൽ ശക്തമായ മഴ ഇന്ന് രാത്രി വരെ തുടരും. 28 മുതൽ 92 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മഴക്കെടുതിയിൽ നിരവധി പേരെയാണ് സിവിൽ ഡിഫൻസും സേനകളും രക്ഷിച്ചത്. മിന്നൽ പ്രളയത്തിൽ നിരവധി വാഹനങ്ങളും ഒഴുകിപ്പോയി.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് പ്രവാസി മലയാളി മരിച്ചു
അബുദാബിയിൽ കനത്ത മഴയും ഇടിമിന്നലും, സുരക്ഷാ നിർദ്ദേശങ്ങൾ നൽകി അധികൃതർ