
റിയാദ്: സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി തൊഴിൽ മന്ത്രാലയത്തിന്‍റെ കണക്കുകള്‍. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു രണ്ടു ശതമാനം കുറവാണ് ഈ വർഷം ആദ്യപാദത്തിൽ രേഖപ്പെടുത്തിയത്. മാർച്ച് 31 നു അവസാനിച്ച ആദ്യപാദ കണക്കുപ്രകാരം ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 13,570 പേരുടെ കുറവാണുണ്ടായത്.
പുതിയ കണക്കു പ്രകാരം സൗദിയിൽ 13,63,324 ഹൗസ് ഡ്രൈവർമാരാണുള്ളത്. ആകെ 23,99,103 വീട്ടു ജോലിക്കാരുമുണ്ട്. ഇതിൽ വീടുകളിലെ സേവന -ക്ലീനിംഗ് തൊഴിലാളികളായി 6,84,622 സ്ത്രീകളും 2,36,593 പുരുഷന്മാരും ജോലി ചെയ്യുന്നു. ഈ വർഷം ആദ്യ മൂന്നു മാസം വിദേശതൊഴിലാളികളെ റിക്രൂട്ടു ചെയ്യാൻ തൊഴിൽ മന്ത്രാലയം അനുവദിച്ചത് 3,41,467 വിസയാണ്.
ഇതിൽ 64.8 ശതമാനവും ഗാർഹിക തൊഴിലാളികൾക്കുള്ള വിസയായിരുന്നു. എന്നാൽ ഈ വർഷം ആദ്യപാദത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടു ശതമാനം കുറവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam