വ്യാജ ഹജ്ജ് തീർത്ഥാടന പദ്ധതികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; അഞ്ചംഗ സംഘത്തെ മക്കയിൽ അറസ്റ്റ് ചെയ്തു

Published : Apr 26, 2026, 05:44 PM IST
fraudulent hajj pilgrimage schemes

Synopsis

വ്യാജ ഹജ്ജ് തീർത്ഥാടന പദ്ധതികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അഞ്ചംഗ സംഘത്തെ മക്കയിൽ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും വലിയ തുകകളും തട്ടിപ്പിനായി ഉപയോഗിച്ച കമ്പ്യൂട്ടറുകളും കണ്ടെടുത്തു.

റിയാദ്: വിശുദ്ധ നഗരമായ മക്കയിൽ വ്യാജ ഹജ്ജ് തീർത്ഥാടന പദ്ധതികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിവന്ന അഞ്ചംഗ സംഘത്തെ സുരക്ഷാ സേന പിടികൂടി. പിടിയിലായവരിൽ ഒരു സ്വദേശിയും നാല് വിദേശികളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും രണ്ട് ലെബനീസ് പൗരന്മാരുമാണ് അറസ്റ്റിലായത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ ഹജ്ജ് ക്യാമ്പയിനുകൾ പ്രചരിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും വലിയ തുകകളും തട്ടിപ്പിനായി ഉപയോഗിച്ച കമ്പ്യൂട്ടറുകളും കണ്ടെടുത്തു. കൂടാതെ, നിരവധി വ്യാജ സീലുകളും രേഖകളും ഇവരിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതികളെ കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അനധികൃതമായ ഹജ്ജ് സേവനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രം തീർത്ഥാടനത്തിന് അപേക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൗദി സുരക്ഷാ ഉദ്യോഗസ്ഥന്‍റെ പേരിൽ പള്ളി, ആദരമർപ്പിച്ച് ഊർജ്ജ മന്ത്രാലയം
ഹജ്ജ് സീസണിൽ നിയന്ത്രണം കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം, വിസിറ്റ് വിസക്കാർക്ക് താമസസൗകര്യം നൽകിയാൽ ഒരു ലക്ഷം റിയാൽ പിഴ