ദുബായില്‍ ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ്; ഫൈനുകള്‍ പൂര്‍ണമായി ഒഴിവാക്കാനും അവസരം

Published : Mar 22, 2019, 04:01 PM ISTUpdated : Mar 22, 2019, 04:11 PM IST
ദുബായില്‍ ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ്; ഫൈനുകള്‍ പൂര്‍ണമായി ഒഴിവാക്കാനും അവസരം

Synopsis

ഫൈനുകള്‍ ഒഴിവാക്കാന്‍ ഒരേയൊരു നിബന്ധന മാത്രമാണ് പൊലീസ് മുന്നോട്ടുവെയ്ക്കുന്നത്. ഫെബ്രുവരി ആറ് മുതല്‍ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരാകരുത്. ഇങ്ങനെ മൂന്ന് മാസം പുതിയ നിയമ ലംഘനങ്ങളൊന്നും ചെയ്യാത്തവര്‍ക്ക് പിഴയില്‍ 25 ശതമാനം ഇളവ് നല്‍കും. 

ദുബായ്: സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ട്രാഫിക് ഫൈനുകള്‍ക്ക് ദുബായ് പൊലീസ് ഇളവ് പ്രഖ്യാപിച്ചു. പൊലീസിന്റെ നിബന്ധന പാലിക്കുന്നവര്‍ക്ക് പിഴയില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെ ഇളവ് ലഭിക്കും.

ഫൈനുകള്‍ ഒഴിവാക്കാന്‍ ഒരേയൊരു നിബന്ധന മാത്രമാണ് പൊലീസ് മുന്നോട്ടുവെയ്ക്കുന്നത്. ഫെബ്രുവരി ആറ് മുതല്‍ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരാകരുത്. ഇങ്ങനെ മൂന്ന് മാസം പുതിയ നിയമ ലംഘനങ്ങളൊന്നും ചെയ്യാത്തവര്‍ക്ക് പിഴയില്‍ 25 ശതമാനം ഇളവ് നല്‍കും. ആറ് മാസം നിയമം പാലിച്ച് തന്നെ വാഹനം ഓടിച്ചാല്‍ 50 ശതമാനം ഇളവ് ലഭിക്കും. ഒന്‍പത് മാസം പൂര്‍ത്തിയാക്കിയാല്‍ 75 ശതമാനം ഇളവും ഒരു വര്‍ഷം നിയമമൊന്നും ലംഘിക്കാതിരുന്നാല്‍ ഫൈനുകള്‍ പൂര്‍ണമായും ഒഴിവാക്കി നല്‍കും. 

ഫെബ്രുവരി ആറ് മുതലാണ് ഇതിനുള്ള കാലാവധി കണക്കാക്കുന്നത്. അതായത് മേയ് ആറാം തീയ്യതി വരെ നിയമലംഘനങ്ങള്‍ നടത്താത്തവര്‍ക്കാണ് 25 ശതമാനം ഇളവ് ലഭിക്കുക. ഓഗസ്റ്റ് ആറ് വരെ നിയമം പാലിച്ച് വാഹനം ഓടിച്ചാല്‍ 50 ശതമാനം ഇളവ് കിട്ടും. നവംബര്‍ ആറ് വരെ ഇത് സാധിക്കുമെങ്കില്‍ പിഴകളില്‍ 75 ശതമാനവും ഒഴിവാക്കും. അടുത്ത വര്‍ഷം ഫെബ്രുവരി ആറ് വരെ നിയമലംഘനങ്ങളൊന്നും നടത്താത്തവര്‍ക്ക് പിഴകള്‍ പൂര്‍ണമായി ഒഴിവാക്കി നല്‍കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ട്രാഫിക്, സാലിക് ഫൈനുകള്‍ക്ക് ഇത് ബാധകമല്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ