താഴാതെ സ്വ‍ർണവില, യുഎഇയിൽ റെക്കോർഡുകൾ തകർത്ത് മുന്നേറ്റം

Published : Oct 01, 2025, 01:20 PM IST
gold

Synopsis

യുഎഇയിൽ സ്വര്‍ണവില സര്‍വകാല റെക്കോ‍ഡില്‍ തുടരുകയാണ്. ബുധനാഴ്ച യുഎഇയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 431.50 ദിര്‍ഹമാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 465.75 ദിര്‍ഹമാണ് ഇന്ന് രേഖപ്പെടുത്തിയത്.

ദുബൈ: യുഎഇയിൽ സ്വര്‍ണവില കുറയാതെ തുടരുന്നു. കഴിഞ്ഞ ദിവസം സര്‍വകാല റെക്കോര്‍ഡാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ബുധനാഴ്ച യുഎഇയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 431.50 ദിര്‍ഹമാണ് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 465.75 ദിര്‍ഹമാണ് ഇന്ന് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം (ചൊവ്വ) സര്‍വകാല റെക്കോര്‍ഡാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 24 കാരറ്റ് സ്വർണവില രാവിലെ ഗ്രാമിന് 466 ദിർഹം ആയി ഉയർന്നു. ഇന്നലെ മാര്‍ക്കറ്റ് അവസാനിച്ചപ്പോള്‍ 460.75 ദിർഹമായിരുന്നു വില. സമാനമായി 22 കാരറ്റിന് ഗ്രാമിന് 4.5 ദിർഹം വർധിച്ച് 431.25 ദിർഹം ആയിരുന്നു.

ആഗോളതലത്തിൽ, സ്വ‍ര്‍ണത്തിന്‍റെ വില ബുധനാഴ്ച രാവിലെ ഔൺസിന് $3,875 എന്ന പുതിയ ഉയർന്ന നിലയിൽ എത്തി. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപം തേടുന്ന നിക്ഷേപകരിൽ നിന്നുള്ള വർധിച്ച ഡിമാൻഡ് കാരണം, തുടർച്ചയായി ആറ് ആഴ്ചകളായി സ്വര്‍ണവില ഉയരുകയാണ്.

അതേസമയം കേരളത്തില്‍ ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. പവന് ഇന്ന് മാത്രം 880 രൂപയാണ് വർദ്ധിച്ചത്. ചരിത്രത്തിലാദ്യമായി സ്വർണവില ഇന്ന് 87000 ത്തിലേക്ക് എത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റഎ ഇന്നത്തെ വിപണി വില 87,000 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം