
കുവൈത്ത് സിറ്റി: വളർത്തുമൃഗങ്ങളെ വാണിജ്യാവശ്യത്തിന് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് കുവൈത്ത്. തെരുവ് നായ്ക്കൾക്കായി 10,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു സംയോജിത ഷെൽട്ടർ സ്ഥാപിക്കാൻ പദ്ധതികൾ പുരോഗമിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസിലെ മൃഗാരോഗ്യ, പകർച്ചവ്യാധി നിയന്ത്രണ സൂപ്പർവൈസർ ഡോ. അഹമ്മദ് അൽ ഹമദ് സ്ഥിരീകരിച്ചു.
നായകളെയും പൂച്ചകളെയും വാണിജ്യ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്നത് അതോറിറ്റി നിരോധിച്ചതായും അദ്ദേഹം അറിയിച്ചു. തെരുവ് നായ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി, ഒരു പൗരന് പ്രതിവർഷം ഒരു നായയെ മാത്രം ഇറക്കുമതി ചെയ്യാനാണ് നിലവിൽ അനുവാദമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്ത് ലോയേഴ്‌സ് അസോസിയേഷൻ അടുത്തിടെ സംഘടിപ്പിച്ച ഒരു അനുകമ്പയുള്ള നിയമപരമായ അന്തരീക്ഷത്തിലേക്ക് എന്ന സെമിനാറിലാണ് അൽ-ഹമദ് ഈ പ്രസ്താവന നടത്തിയത്.
സമീപ വർഷങ്ങളിൽ കുവൈത്തിലെ റെസിഡൻഷ്യൽ ഏരിയകളിൽ തെരുവ് നായ്ക്കളുടെയും പൂച്ചകളുടെയും എണ്ണത്തിൽ ഗണ്യമായ വർധനവിന് രാജ്യം സാക്ഷ്യം വഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർദ്ധനവ് നിവാസികളെ സംരക്ഷിക്കുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിൽ പ്രശ്നം പരിഹരിക്കുന്നതിനായി ഫീൽഡ് പ്രവർത്തനങ്ങളും റെഗുലേറ്ററി നടപടികളും ശക്തമാക്കാൻ അതോറിറ്റിയെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ