
റിയാദ്: സൗദി അറേബ്യയുടെ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വെച്ചുള്ള ഇറാന്‍റെ ആസൂത്രിത നീക്കങ്ങളെ വ്യോമപ്രതിരോധ സേന ശക്തമായി പ്രതിരോധിക്കുന്നു. പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന വൻ ആക്രമണ ശ്രമങ്ങളാണ് സൈന്യം പരാജയപ്പെടുത്തിയത്. രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വെല്ലുവിളിയുയർത്തി എത്തിയ ആയുധങ്ങളെ തകർത്തതിെൻറ കണക്കുകൾ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 380 ഡ്രോണുകളാണ് ഇതുവരെ വിജയകരമായി വെടിവെച്ചിട്ടത്. 30 ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യത്തിലെത്തും മുേമ്പ തകർത്തു. ഏഴ് ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന ആകാശത്ത് വെച്ച് നശിപ്പിച്ചു.
കിഴക്കൻ പ്രവിശ്യയെയും റിയാദ് നഗരത്തെയുമാണ് ശത്രുക്കൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണ ശ്രമങ്ങളാണ്. ഷൈബ എണ്ണപ്പാടത്തെ ലക്ഷ്യമിട്ടെത്തിയ 70-ലധികം ഡ്രോണുകളെയാണ് റൂബ് അൽ ഖാലി മരുഭൂമിക്ക് മുകളിൽ വെച്ച് നമ്മുടെ സൈന്യം തകർത്തതെന്നും ലോകത്തെ ഊർജ്ജ വിതരണത്തെ ബാധിക്കുന്ന ഇത്തരം നീക്കങ്ങളെ സധൈര്യം പ്രതിരോധിക്കാൻ സൈന്യത്തിന് സാധിച്ചെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് (ചൊവ്വാഴ്ച) കിഴക്കൻ പ്രവിശ്യയിൽ മാത്രം 19 ഡ്രോണുകളാണ് തകർത്തത്. ഇന്നലെ (തിങ്കളാഴ്ച) റിയാദിലും കിഴക്കൻ പ്രവിശ്യയിലുമായി 96 ഡ്രോണുകൾ സൈന്യം പ്രതിരോധിച്ചിരുന്നു. ഇറാെൻറ ഇത്തരം ശത്രുതാപരമായ നീക്കങ്ങൾക്കെതിരെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് രാജ്യം കാവലൊരുക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam