
റിയാദ്: സൗദിയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് ഭീകരരും സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.
റിയാദിന് വടക്ക് സുൽഫിയിലെ ഇന്റലിജൻസ് സെന്ററിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാല് ഭീകരരും സദേശികളാണെന്ന് സൗദി പ്രസ്സ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ട ഭീകരരിൽ രണ്ടുപേർ സഹോദരങ്ങളാണ്. പതിനേഴ് വയസും പതിനെട്ട് വയസും പ്രായമായവരാണിവര്‍. കാറിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ഭീകരർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ സെന്ററിന്റെ പ്രധാന ഗേറ്റ് തകർത്തു അകത്തുകടക്കാനുള്ള ശ്രമത്തിനിടെയാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. ആക്രമണത്തിൽ മൂന്നു സുരക്ഷസേനാ ഉദ്യോഗസ്ഥർക്കും പരിക്കുപറ്റിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam