പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Jul 15, 2023, 10:35 PM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

12 വർഷമായി റിയാദിൽ പ്രവാസിയാണ്.

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി ആലി (46) ആണ് മരിച്ചത്. 12 വർഷമായി റിയാദിൽ പ്രവാസിയാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: ഫാത്തിമതുൽ ഹന, ഫാത്തിമതു സനാ, ഫാത്തിമ. മരുമകൻ: അമീർ. കുടുംബം ഇപ്പോൾ താമസിക്കുന്നത് കണ്ണൂരിലെ വട്ടക്കൂലിലാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

Read Also - ഉറങ്ങിക്കിടന്ന മലയാളി അടക്കമുള്ളവരെ തീ വിഴുങ്ങി, രക്ഷപ്പെട്ടത് നമസ്കാരത്തിന് പോയ ആളും പുറത്തുപോയ മൂന്നുപേരും

താമസസ്ഥലത്ത് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം പെരിന്തൽമണ്ണ എരവിമംഗലം സ്വദേശി കുന്നത്തുപീടിക വീട്ടില്‍ അബ്ദുല്‍ റഫീഖാണ് (54) കഴിഞ്ഞയാഴ്ച സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സയിലെ ഹുഫൂഫിലുള്ള താമസസ്ഥലത്ത് ഹൃയാഘാതം മൂലം മരിച്ചത്. അൽഅഹ്സ സെൻട്രല്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച രാവിലെ 9.20 ഓടെ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. 

ബന്ധുക്കൾ ഏറ്റുവാങ്ങി ഉച്ചക്ക് 1.30 ഓടെ മണ്ണേങ്കഴായ ജുമാ മസ്ജിദ് ഖബറിസ്ഥാനതിൽ ഖബറടക്കി. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ അൽഹസ്സ കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ നാസർ പാറക്കടവ്, ഗഫൂർ വെട്ടത്തൂർ എന്നിവരാണ് നേതൃത്വം നൽകിയത്.

28 വർഷമായി സൗദിയിലുണ്ടായിരുന്ന അബ്ദുൽ റഫീഖ് ഹുഫൂഫിൽ ഫർണീച്ചര്‍ കട നടത്തുകയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിവന്നത്. പിതാവ്: പരേതനായ മുഹമ്മദ് എന്ന കുഞ്ഞാപ്പ, മാതാവ്: പാത്തുമ്മ, ഭാര്യ: കുന്നശ്ശേരി മുംതാസ്, മക്കൾ: റിൻഷാന ബിൻസി, റിയ ഫാത്തിമ, റീമ ഫാത്തിമ. സഹോദരങ്ങൾ: മുസ്തഫ, ബുഷ്റ, സഫിയ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്