
റിയാദ്: ദക്ഷിണ സൗദിയിൽ മലയാളി നഴ്സിനെയും ഫിലിപ്പിനോ സഹപ്രവർത്തകയെും ബാധിച്ചത് കൊറോണ വൈറസല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ചൈനയിൽ 25 പേരുടെ മരണത്തിനിടയാക്കിയ പുതിയ കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു കേസും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൗദി സെൻറർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (സൗദി സി.ഡി.സി) അറിയിച്ചു. അസീർ നാഷനൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ നഴ്സിനെ ബാധിച്ചിരിക്കുന്നത് മിഡിൽ ഈസ് റസ്പിറേറ്ററി സിൻഡ്രോം (മെർസ്) ആണെന്ന് അസീർ റീജിയൻ സൈൻറിഫിക് ഇൻഫെക്ഷൻ കൺട്രോൾ കമ്മിറ്റി ചെയർമാൻ ഡോ. താരിഖ് അൽഅസ്റഖി ട്വീറ്റ് ചെയ്തു. ഇക്കാര്യം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റും സ്ഥിരീകരിച്ചു. മെർസ്നിയന്ത്രണവിധേയമാണെന്നും അപകടരമല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ വൈറസ് സൗദിയിൽ റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും സൗദി സെൻറർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ ട്വിറ്ററിൽ അറിയിച്ചു. അബഹയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ ഏറ്റുമാനൂർ സ്വദേശിനിക്കും ഫിലിപ്പിനോ സഹപ്രവർത്തകക്കും കൊറോണ വൈറസ് ബാധിച്ചെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രോഗബാധയേറ്റ ഫിലിപ്പിനോ നഴ്സിനെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂർ സ്വദേശിനിക്കും വൈറസ് ബാധയുണ്ടായതെന്നും മുപ്പതോളം മലയാളി നഴ്സുമാർ നിരീക്ഷണത്തിലാണെന്നുമായിരുന്നു റിപ്പോർട്ടുകൾ. ആദ്യം അവർ ജോലി ചെയ്ത സ്വകാര്യ ആശുപത്രിയിൽ തന്നെയാണ് ചികിത്സിച്ചതെങ്കിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറ ഇടപെടലിനെ തുടർന്ന് ഖമീസ് മുൈശത്തിലെ അസീർ നാഷനൽ ആശുപത്രിയിലേക്ക് മലയാളി നഴ്സിനെ മാറ്റി വിദഗ്ധ പരിശോധനക്കും ചികിത്സക്കും വിധേയമാക്കുകയായിരുന്നു. അവരുടേയും സഹപ്രവർത്തകരായ നൂറോളം നഴ്സുമാരുടെയും സാമ്പിളുകൾ എടുത്ത് നടത്തിയ പരിശോധനയിൽ ആർക്കും കൊറോണ ബാധയില്ലെന്നും ഏറ്റുമാനൂർ സ്വദേശിനിക്ക് മാത്രം മെർസ് ആണെന്നും തെളിഞ്ഞു.
https://twitter.com/SaudiCDC/status/1220340382359281664?ref_src=twsrc%255Etfw%257Ctwcamp%255Etweetembed%257Ctwterm%255E1220340382359281664&ref_url=https%253A%252F%252Fwww.manoramaonline.com%252Fnews%252Flatest-news%252F2020%252F01%252F24%252Fsaudi-arabia-denies-case-of-coronavirus-infection.html
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam