
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ആരോഗ്യമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നിലയിൽ, ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി അഞ്ചു പ്രമുഖ ഫ്രഞ്ച് മെഡിക്കൽ സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. പാരിസിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ ഫ്രാൻസിലെ ഏറ്റവും വലിയതും പ്രശസ്തിയും നേടിയവയുമാണെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ സഹകരണം ആരോഗ്യ സംരക്ഷണ രംഗത്തെ ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ ഗൗരവപരമാക്കുന്നതിന്റെ ഭാഗമാണെന്നും, ആരോഗ്യമേഖലയിലെ അറിവ് കൈമാറ്റവും പരിശീലനവും ഉൾപ്പെടുന്ന നീക്കമാണെന്നും മന്ത്രിയും ചേർത്തു. അമീർ ശൈഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഉദ്ദേശിക്കുന്ന ദീർഘകാലാരോഗ്യരംഗ വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ ചുവടുവെപ്പ് നടന്നതെന്ന് ഡോ. അൽ-അവാദി വ്യക്തമാക്കി. “ഫ്രാൻസിലെ പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്ന് കുവൈത്തിൽ ആരോഗ്യ സേവനങ്ങളുടെ നിലവാരം ഉയർത്തുകയാണ് നമ്മുടെ പ്രധാന ലക്ഷ്യം,” - അദ്ദേഹം പറഞ്ഞു.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധത ഉള്ള സ്ഥാപനങ്ങളുമായുള്ള സഹകരണം, ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരമേറും, അതോടൊപ്പം കുവൈത്തിലെ ആരോഗ്യപ്രവർത്തകർക്ക് അന്താരാഷ്ട്ര പരിശീലനവും സൗകര്യങ്ങളും ലഭ്യമാകും എന്നാണ് പ്രതീക്ഷ. ഈ പുതിയ ധാരണാപത്രങ്ങൾ വഴി കുവൈത്തിന്‍റെ ആരോഗ്യമേഖലയെ ആധുനിക സംവിധാനങ്ങളാൽ സമ്പന്നമാക്കി, ആഗോള ആരോഗ്യശ്രദ്ധയുടെ മുഖ്യ കേന്ദ്രങ്ങളിലൊന്നാക്കാനാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ