Museum of the Future: ലോകത്തെ വിസ്മയിപ്പിക്കാന്‍ കാഴ്ചകളൊരുക്കി ദുബൈ;മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ഇന്ന് തുറക്കും

Published : Feb 22, 2022, 09:30 AM ISTUpdated : Feb 22, 2022, 09:34 AM IST
Museum of the Future: ലോകത്തെ വിസ്മയിപ്പിക്കാന്‍ കാഴ്ചകളൊരുക്കി ദുബൈ;മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ഇന്ന് തുറക്കും

Synopsis

 77 മീറ്റര്‍ ഉയരത്തില്‍ 30000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ പണിതീര്‍ക്കുന്ന മ്യൂസിയത്തിന്റെ പുറംഭാഗം, എമിറാത്തി കലാകാരനായ മറ്റാര്‍ ബിന്‍ ലഹേജ് രൂപകല്‍പ്പന ചെയ്ത അറബിക് കാലിഗ്രാഫിയാല്‍ സമ്പന്നമാണ്.

ദുബൈ: ലോകത്തെ ഏറ്റവും മനോഹര കെട്ടിടമായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ (Museum of the Future ), ദുബൈ (Dubai) ഇന്ന് ലോകത്തിന് സമര്‍പ്പിക്കും. ഭൂതകാലവും ഭാവിയും വര്‍ത്തമാനവും ഒരുമിക്കുന്ന അദ്ഭുത കാഴ്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച 14 മ്യൂസിയങ്ങളിലൊന്നായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍ ആണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്.

 77 മീറ്റര്‍ ഉയരത്തില്‍ 30000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ പണിതീര്‍ക്കുന്ന മ്യൂസിയത്തിന്റെ പുറംഭാഗം, എമിറാത്തി കലാകാരനായ മറ്റാര്‍ ബിന്‍ ലഹേജ് രൂപകല്‍പ്പന ചെയ്ത അറബിക് കാലിഗ്രാഫിയാല്‍ സമ്പന്നമാണ്.

ഭാവിയിലെ മനുഷ്യന്‍, നഗരങ്ങള്‍, സമൂഹങ്ങള്‍, ഭൂമിയിലെയും ബഹിരാകാശത്തിലെയും ജീവിതം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും മ്യൂസിയത്തിലെ പ്രദര്‍ശനങ്ങള്‍. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചും സുസ്ഥിരതക്ക് ഊന്നല്‍ നല്‍കിയും നിര്‍മ്മിച്ച വാസ്തുവിദ്യാ വിസ്മയം  4,000 മെഗാവാട്ട് സൗരോര്‍ജ്ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 

മ്യൂസിയം ഉദ്ഘാടനത്തിന്റെ വിളമ്പരവും ലോകം ഇതുവരെ കാണാത്ത രീതിയിലാണ് സംഘാടകര്‍ ഒരുക്കിയത്.ക്ഷണക്കത്തുമായി ദുബൈ നഗരത്തിനുമുകളിലൂടെ പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളില്‍ പറന്നിറങ്ങിയാണ് റിയല്‍ ലൈഫ് അയണ്‍ മാന്‍ കാഴ്ചക്കാരെ അമ്പരപ്പിച്ചത്. ദുബൈ ഷെയ്ഖ് സായിദ് റോഡിനരികില്‍, എമിറേറ്റ്‌സ് ടവറിനും വേള്‍ഡ് ട്രേഡ് സെന്ററിനോടും ചേര്‍ന്ന് നൂറോളം വരുന്ന ചെടികള്‍ കൊണ്ട് പച്ചപുതച്ച കുന്നിന്‍ മുകളിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. www.motf.ae എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ സ്വന്തമാക്കാം. 145 ദിര്‍ഹമാണ് പ്രവേശന നിരക്ക്. 3 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, 60 കഴിഞ്ഞവര്‍ എന്നിവര്‍ക്കു പുറമേ നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്കും ഒപ്പമുള്ളയാള്‍ക്കും പ്രവേശനം സൗജന്യമാണ്.

 

ദുബൈ: എയര്‍ ഗണ്ണില്‍(Air Gun) നിന്ന് നിരവധി തവണ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നായയുടെ സംരക്ഷണം ഏറ്റെടുത്ത് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(Sheikh Hamdan bin Mohammed bin Rashid Al Maktoum). ഗ്രേസ് എന്ന നായയ്ക്കാണ് എയര്‍ ഗണ്‍ കൊണ്ട് എട്ടിലേറെ തവണ വെടിയേറ്റ് പരിക്കേറ്റത്. 

ഗ്രേസിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ ശൈഖ് ഹംദാന്‍ നായയുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുകയായിരുന്നു. 'ഹലോ ഗ്രേസ്, നീ ഇപ്പോള്‍ സുരക്ഷിത കരങ്ങളിലാണ്. ഇനി നീ കൂടുതല്‍ സന്തോഷവതിയായിരിക്കും'- ശൈഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ മാസം 28നാണ് അറേബ്യന്‍ സലൂകി ഇനത്തില്‍പ്പെട്ട നായയെ ഒരു താമസക്കാരി കണ്ടെത്തിയത്. രണ്ട് പേര്‍ നായയെ വെടിവെക്കുന്നത് കണ്ടെന്ന് ഇവര്‍ അറിയിച്ചെങ്കിലും കുറ്റവാളികളെ പിടികൂടാനായില്ല. പിന്നീട് സന്നദ്ധപ്രവര്‍ത്തകരെത്തി നായയെ ഏറ്റെടുക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് – 30 മില്യൺ ദിർഹം വിജയിയെ പ്രഖ്യാപിച്ചു; ബി.എം.ഡബ്ല്യു കാർ ഇന്ത്യക്കാരന്
ബിഗ് ടിക്കറ്റ് 2026 – 6 ഗ്യാരണ്ടീഡ് മില്യണയർമാർ, ജയിക്കാൻ 27 അവസരങ്ങൾ