
കുവൈറ്റ് സിറ്റി: വിദേശികളുടെ ചികിത്സക്ക് കുവൈറ്റിലെ ആശുപത്രികളില്‍ ജാമ്യക്കാരനെ നിര്‍ബന്ധമാക്കി. ചികിത്സാ ചെലവ് രോഗിയില്‍ നിന്ന് ഈടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജാമ്യക്കാരനില്‍ നിന്ന് പണം ഈടാക്കാനാണ് ഇത്തരമൊരു നടപടി. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി.
ചികിത്സ തുടങ്ങുന്നതിന് മുന്‍പ് തന്നെ രോഗിയും ജാമ്യക്കാരനും സമ്മതപത്രം ഒപ്പിട്ടുനല്‍കണമെന്നതാണ് പുതിയ വ്യവസ്ഥ. രോഗിക്ക് പണം നല്‍കാന്‍ കഴിയില്ലെങ്കില്‍ അത് ജാമ്യക്കാരന്‍ നല്‍കണം. പണം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ജാമ്യക്കാരനെതിരെ നടപടിയെടുക്കും. അടിയന്തര ചികിത്സ ആവശ്യമായി എത്തുന്ന വിദേശികളുടെ കൈവശം പണമില്ലാത്തത് പലപ്പോഴും ആശുപത്രികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. ഇത് ഒഴിവാക്കാനാണ് പുതിയ നടപടി. കഴിഞ്ഞ വര്‍ഷം മുതലാണ് കുവൈറ്റിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദേശികളില്‍ നിന്ന് ഫീസ് ഈടാക്കി തുടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam