ഒമാനില്‍ കൊവിഡിന്റെ മൂന്നാം തരംഗം; ഈ വര്‍ഷം അവസാനത്തോടെ 70% ആളുകള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് അധികൃതര്‍

Published : Mar 18, 2021, 02:59 PM ISTUpdated : Mar 18, 2021, 03:43 PM IST
ഒമാനില്‍ കൊവിഡിന്റെ മൂന്നാം തരംഗം; ഈ വര്‍ഷം അവസാനത്തോടെ 70% ആളുകള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് അധികൃതര്‍

Synopsis

ഈ വര്‍ഷം അവസാനത്തോടെ ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷ. 30 ശതമാനം ആളുകള്‍ക്ക് ജൂണ്‍ മാസം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയും.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി ആരോഗ്യമന്ത്രാലയ അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ ഹൊസ്‌നി. രാജ്യം നിലവില്‍ കൊവിഡിന്റെ മൂന്നാം തരംഗത്തിന്‍റെ തുടക്കത്തിലാണെന്നും രോഗവ്യാപനം കുറയ്ക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അല്‍ ഹൊസ്‌നി ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വര്‍ഷം അവസാനത്തോടെ ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷ. 30 ശതമാനം ആളുകള്‍ക്ക് ജൂണ്‍ മാസം അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ സുരക്ഷിതമാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്ന സാഹചര്യം പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ളതുമാണെന്നും അല്‍ ഹൊസ്‌നി കൂട്ടിച്ചേര്‍ത്തു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ