ജനസാഗരമായി മക്ക; ഈ വർഷം ഹജ്ജ് നിർവഹിച്ചത് 17 ലക്ഷത്തിലധികം തീർഥാടകർ

Published : May 30, 2026, 11:05 AM IST
hajj

Synopsis

ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.04% വർധനവ് രേഖപ്പെടുത്തിയപ്പോൾ, മക്ക റൂട്ട് ഇനിഷ്യേറ്റീവ് വഴിയെത്തിയവരുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവുണ്ടായി.

റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കാളികളാകാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ 2.04 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2025-ൽ ആകെ 1,673,230 പേരായിരുന്നു ഹജ്ജ് നിർവഹിച്ചതെങ്കിൽ, ഈ വർഷം ഇത് 1,707,301 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 34,071 തീർഥാടകർ ഈ പ്രാവശ്യം കൂടുതലായി എത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ആകെ തീർഥാടകരിൽ 1,546,655 പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും, 160,646 പേർ സൗദി അറേബ്യയിലെ സ്വദേശികളും വിദേശ താമസക്കാരുമാണ് (ഇഖാമ ഉടമകൾ). തീർഥാടകരുടെ യാത്രാനടപടികൾ സുഗമമാക്കുന്നതിനുള്ള ‘മക്ക റൂട്ട് ഇനിഷ്യേറ്റീവ്’ വഴി ഈ വർഷം 388,694 പേർ മക്കയിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തിയവരുടെ എണ്ണത്തിൽ 23.7 ശതമാനത്തിെൻറ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തീർഥാടകർക്കായുള്ള വിവിധ സേവന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പ്രവേശന കവാടങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കാനും സാധിച്ചതാണ് ഈ വർഷത്തെ നേട്ടമായി വിലയിരുത്തപ്പെടുന്നത്.

പ്രാദേശികവും ആഗോളവുമായ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോഴും, തീർഥാടകരുടെ സുരക്ഷയ്ക്കും മികച്ച മുന്നൊരുക്കങ്ങൾക്കും രാജ്യം നൽകുന്ന മുൻഗണനയാണ് ഈ വിജയത്തിന് പിന്നിൽ. സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, നൂതന ജനക്കൂട്ട നിയന്ത്രണ സംവിധാനങ്ങൾ, സുരക്ഷ-ആരോഗ്യ-ലോജിസ്റ്റിക്സ് വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനം എന്നിവയിലൂടെ പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കാൻ മന്ത്രാലയത്തിന് സാധിച്ചു. ഹജ്ജ് തീർഥാടനം തികച്ചും കുറ്റമറ്റതും സുരക്ഷിതവുമാക്കുന്നതിനായി വിവിധ സുരക്ഷാ വിഭാഗങ്ങളിൽ നിന്നുള്ളവരടക്കം മൊത്തം 441,049 സന്നദ്ധ സേവകരെയാണ് ഈ വർഷം വിന്യസിച്ചതെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധ സാഹചര്യത്തിലും ഹജ്ജ് സീസൺ മനോഹരമാക്കിയ സൗദിക്ക് അഭിനന്ദന പ്രവാഹം, 17 ലക്ഷം ഹാജിമാരുടെ തിരക്ക് നിയന്ത്രിച്ചത് അത്യാധുനിക എഐ സംവിധാനം
യുദ്ധത്തിന്‍റെ കെടുതി തുടരും, വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടി; പ്രവാസികൾക്കടക്കം ഇരുട്ടടിയായി യാത്രാച്ചെലവ് ഇനിയും കൂടും