
മക്ക: ഹജ്ജ് തീർത്ഥാടകർ വ്യാജ സർവീസ് സ്ഥാപനങ്ങളുടെ ചതിയിൽപ്പെടരുതെന്നു പൊലീസിന്‍റെ മുന്നറിയിപ്പ്. ഹജ്ജ് നിർവഹിക്കാൻ അനുമതിപത്രമില്ലാതെ എത്തുന്നവരെ തടയുന്നതിന് വ്യാഴാഴ്ച മുതൽ പുണ്യസ്ഥലങ്ങൾക്കു ചുറ്റും സുരക്ഷാ വലയം തീർക്കുമെന്നും മക്ക പ്രവിശ്യാ പൊലീസ് അറിയിച്ചു. വ്യാജ ഹജ്ജ് സർവീസ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ 93 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വ്യാജ ഹജ്ജ് സർവീസ് നടത്തിയ 72 സ്ഥാപനങ്ങളും കണ്ടെത്തി. ഹജ്ജ് നിർവഹിക്കാനെത്തുന്ന നുഴഞ്ഞ് കയറ്റക്കാരെ പിടികൂടുന്നതിനായി സുരക്ഷാ വലയം തീർക്കുന്നത്. ഇതിന്‍റെ ഭാഗമായി 40 ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും.
വ്യാജമായി നിർമിച്ച ഹജ്ജ് അനുമതിപ്പത്രവുമായി എത്തുന്നവരെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഇലക്ട്രോണിക് സംവിധാനം ചെക്ക് പോസ്റ്റുകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് പൊലീസ് കമാണ്ടർ മേജർ ജനറൽ അബ്ധുൾ ലത്തീഫ് അൽ ശത്രി പറഞ്ഞു. ഹജ്ജ് തമ്പുകൾക്കു പുറത്തും റോഡുകളിലും താമസിക്കുന്നവരുടെ വിരലടയാളങ്ങൾ പരിശോധിച്ച് അനുമതിപത്രമില്ലെന്നു കണ്ടെത്തിയാൽ ഇവർക്ക് പിഴയും തടവും ലഭിക്കും. പിന്നീട് നാടുകടത്തുമെന്നും സുരക്ഷാ സേന വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam