
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതി ഈ വർഷത്തെ ദേശീയ ദിനത്തിന്റെ (ഖത്തർ നാഷണൽ ഡേ) ഔദ്യോഗിക മുദ്രാവാക്യം പുറത്തിറക്കി. 'രാഷ്ട്രം നിങ്ങളോടൊപ്പം ഉയരുന്നു, നിങ്ങള്‍ക്കായി കാത്തിരിക്കുന്നു' എന്നര്‍ത്ഥം വരുന്ന അറബി വാചകമായ 'ബികും തഅ്‌ലൂ വ മിന്‍കും തന്‍ളുര്‍' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
2016ൽ ഖത്തർ സർവകലാശാല സന്ദർശന വേളയിൽ ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി നടത്തിയ പ്രസംഗത്തിൽ നിന്നാണ് ഈ വാചകം എടുത്തിരിക്കുന്നത്. മനുഷ്യവികസനത്തിൽ നിക്ഷേപിക്കുന്നത് പുരോഗതിയുടെയും സുസ്ഥിരതയുടെയും മൂലക്കല്ലാണെന്ന രാജ്യത്തിന്റെ ദർശനത്തെ ഈ മുദ്രാവാക്യം പ്രതിഫലിപ്പിക്കുന്നു.
വിശ്വസ്തത, ദേശീയത, ആഴത്തിൽ വേരൂന്നിയ സ്വത്വബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ദർശനത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഓരോ വർഷത്തെയും മുദ്രാവാക്യം എന്ന് സംഘാടകസമിതി വ്യക്തമാക്കി. 1878 ൽ ശെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഡിസംബർ 18 നാണ് ഖത്തർ ദേശീയ ദിനം ആഘോഷിച്ചു വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam