ഖത്തറില്‍ ഓണ്‍ലൈന്‍-ക്ലാസ്മുറി പഠനം; വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

Published : Aug 23, 2020, 08:44 PM IST
ഖത്തറില്‍ ഓണ്‍ലൈന്‍-ക്ലാസ്മുറി പഠനം; വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

Synopsis

പുതിയ സംവിധാന പ്രകാരം ആദ്യത്തെ സെമസ്റ്ററില്‍ 15 വിദ്യാര്‍ത്ഥികളെയാണ് ഒരു ക്ലാസില്‍ അനുവദിക്കുക. വിദ്യാര്‍ത്ഥികള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും 1.5 മീറ്റര്‍ അകലം പാലിക്കുകയും വേണം.

ദോഹ: ഖത്തറില്‍ ആരംഭിക്കാനിരിക്കുന്ന ഓണ്‍ലൈന്‍-ക്ലാസ്മുറി മിശ്ര പഠന രീതിയില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷകൂടി മുന്‍നിര്‍ത്തിയുള്ള പഠന സംവിധാനമാണ് നടപ്പാക്കുന്നത്. 

പുതിയ സംവിധാന പ്രകാരം ആദ്യത്തെ സെമസ്റ്ററില്‍ 15 വിദ്യാര്‍ത്ഥികളെയാണ് ഒരു ക്ലാസില്‍ അനുവദിക്കുക. വിദ്യാര്‍ത്ഥികള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുകയും 1.5 മീറ്റര്‍ അകലം പാലിക്കുകയും വേണം. എന്നാല്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല. 

വിദ്യാര്‍ത്ഥികള്‍ ഏതൊക്കെ ദിവസം എത്തണമെന്ന് സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിക്കും. എസ്എംഎസ് വഴിയാകും ഈ വിവരം അറിയിക്കുക. വിദൂര പഠന രീതിയില്‍ ദിവസേന ആറ് സെക്ഷനുകളാകും ഉണ്ടാകുക. 15 മുതല്‍ 20 മിനിറ്റ് വരെ നീളുന്നതാണ് ഓരോ സെക്ഷനുകളും. നേരത്തെ റെക്കോര്‍ഡ് ചെയ്തവയും ഉപയോഗിക്കാം. സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ പുതിയ പഠന സംവിധാനത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട അറിവ് നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.

സാങ്കേതിക സഹായം ആവശ്യമുണ്ടെങ്കില്‍ 155 എന്ന ഹോട്ട ലൈന്‍ സേവനം പ്രയോജനപ്പെടുത്താം. പ്രതിദിന, വാരാന്ത്യ അസെസ്‌മെന്റുകള്‍ക്കായി ക്യു-ലേണിങ് പോര്‍ട്ടല്‍, മൈക്രോസോഫ്റ്റ് ടീം ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിക്കാം. ഓരോ വിദ്യാര്‍ത്ഥികളും ആഴ്ചയില്‍ ഒന്നു മുതല്‍ മൂന്ന് തവണ വരെ സ്‌കൂളിലെത്തി പഠിക്കണം. 30 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ആദ്യത്തെ സെമസ്റ്ററില്‍ സ്‌കൂളിലെത്തുക.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി