ഏപ്രിൽ 18നകം രാജ്യം വിടണം, ഉംറ തീർത്ഥാടകർക്ക് കർശന നിർദ്ദേശം; നിയമലംഘകർക്ക് കടുത്ത ശിക്ഷാ നടപടിയെന്ന് സൗദി മന്ത്രാലയം

Published : Mar 23, 2026, 05:51 PM IST
Umrah visa

Synopsis

സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഉംറ തീർഥാടകർക്ക് രാജ്യം വിടാനുള്ള അവസാന തീയതി ഏപ്രിൽ 18 ആയി നിശ്ചയിച്ചു. ഈ സമയപരിധി പാലിക്കാത്തവർക്ക് കനത്ത പിഴ, തടവ്, നാടുകടത്തൽ തുടങ്ങിയ കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. യാത്രാ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

റിയാദ്: നിലവിൽ ഉംറ വിസയിലെത്തുന്ന തീർഥാടകർ രാജ്യം വിടേണ്ട അവസാന തീയതി സംബന്ധിച്ച് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം നിർണായക നിർദ്ദേശം പുറപ്പെടുവിച്ചു. ഏപ്രിൽ 18 ആണ് തീർഥാടകർക്ക് മടങ്ങാനുള്ള അവസാന സമയം. കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.

നിശ്ചിത സമയപരിധിക്കുള്ളിൽ മടക്കയാത്ര ഉറപ്പാക്കാത്ത തീർഥാടകർക്ക് കനത്ത സാമ്പത്തിക പിഴ, തടവ് ശിക്ഷ, നാടുകടത്തൽ തുടങ്ങിയ ശിക്ഷകൾ നേരിടേണ്ടിവരും. യാത്ര സുഗമമാക്കുന്നതിനായി വിമാനത്താവളങ്ങളിൽ പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും തീർഥാടകർ എത്തിച്ചേരണമെന്ന് മന്ത്രാലയം നിർദേശിച്ചു. താമസസ്ഥലങ്ങളിൽ നിന്നുള്ള ചെക്ക്-ഔട്ട് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി യാത്രാ ഷെഡ്യൂളുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉംറ കമ്പനികളുമായി ഏകോപിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന തീർഥാടകരെക്കുറിച്ചുള്ള വിവരങ്ങൾ ഉംറ സർവീസ് കമ്പനികൾ ഉടൻ തന്നെ അധികൃതരെ അറിയിക്കണം. ഇത്തരം വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ കാലതാമസം വരുത്തുന്ന കമ്പനികൾക്ക് കനത്ത സാമ്പത്തിക പിഴ ചുമത്തും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ഇന്ധനവില കുത്തനെ ഉയർത്തി പാകിസ്ഥാൻ, ഹൈ ഒക്ടേൻ ഇന്ധനത്തിന് 200 ശതമാനം വർദ്ധന
വിമാനയാത്രക്കാർക്ക് സുപ്രധാന അറിയിപ്പ്, നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണം; നിർദ്ദേശവുമായി യുഎഇ എയർലൈനുകൾ