
റിയാദ്: സൗദി അറേബ്യയില്‍ ബുധനാഴ്ച കൊവിഡ് ബാധിച്ച് 24 പേര്‍ മരിച്ചു. പുതുതായി 468 പോസിറ്റീവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 596 രോഗികള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലായി സുഖം പ്രാപിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 337,711 പോസിറ്റീവ് കേസുകളില്‍ 323208 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4947 ആയി ഉയര്‍ന്നു.
രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 9556 പേരാണ്. അതില്‍ 913 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 95.8 ശതമാനമായി. മരണനിരക്ക് 1.5 ശതമാനമായും ഉയര്‍ന്നു. ജിദ്ദ 4, മക്ക 4, ഹുഫൂഫ് 1, ഖമീസ് മുത്തൈ് 1, ഹാഇല്‍ 1, ബുറൈദ 1, അബഹ 3, ഹഫര്‍ അല്‍ബാത്വിന്‍ 1, നജ്‌റാന്‍ 1, തബൂക്ക് 1, ജീസാന്‍ 1, അബൂ അരീഷ് 1, അല്‍റസ് 1, അയൂണ്‍ 1, അഹദ് മസറ 1, റഫ്ഹ 1 എന്നിവിടങ്ങളിലാണ് ബുധനാഴ്ച മരണങ്ങള്‍ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 71. മക്ക 53, യാംബു 31, ഹുഫൂഫ് 29, റിയാദ് 25, ഖമീസ് മുശൈത്ത് 17, മുബറസ് 15, ദമ്മാം 15, ജീസാന്‍ 15, സാറാത് അബീദ 12, ഹാഇല്‍ 12, അബഹ 11, ജുബൈല്‍ 10, ഖത്വീഫ് 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. ബുധനാഴ്ച 52,184 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,828,117 ആയി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam