ബലിപെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഷാർജ; 698 പള്ളികളിൽ പെരുന്നാൾ നമസ്‌കാരത്തിന് ക്രമീകരണങ്ങൾ

Published : May 26, 2026, 12:06 PM IST
sharjah mosques

Synopsis

ബലിപെരുന്നാളിനെ വരവേൽക്കാൻ ഷാർജ എമിറേറ്റ് പൂർണ്ണമായും സജ്ജമായി. 698 പള്ളികളിലും ഈദ്ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ പ്രദേശങ്ങളിലെ നമസ്കാര സമയക്രമം പ്രഖ്യാപിച്ചതിനൊപ്പം, മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഖുതുബ നിർവ്വഹിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഷാർജ: ബലിപെരുന്നാളിനെ വരവേൽക്കാനൊരുങ്ങി ഷാർജ. എമിറേറ്റിലെ വിവിധ നഗരങ്ങളിലായി 698 പള്ളികളും ഈദ്ഗാഹുകളുമാണ് പെരുന്നാൾ നമസ്‌കാരത്തിനായി ഷാർജ ഇസ്‌ലാമിക കാര്യ വകുപ്പ് സജ്ജീകരിച്ചിരിക്കുന്നത്. വലിയ തോതിൽ പ്രതീക്ഷിക്കുന്ന വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കാനും എല്ലാവർക്കും സൗകര്യപ്രദമായി നമസ്‌കാരത്തിൽ പങ്കെടുക്കാനും വേണ്ടിയാണ് ഈ സജ്ജീകരണങ്ങൾ.

ഷാർജയിലെ പെരുന്നാൾ നമസ്‌കാര സമയക്രമം

രാവിലെ 5:45 - ഷാർജ സിറ്റി, അൽ ഹംരിയ, അൽ മദാം, മ്ലെയ്ഹ.

രാവിലെ 5:44 - അൽ ദൈദ്, അൽ ബതായ.

രാവിലെ 5:42 - ഷാർജ ഈസ്റ്റേൺ റീജിയൻ (കിഴക്കൻ മേഖല).

വിശ്വാസികളുടെ സൗകര്യാർത്ഥം അറബി ഇതര ഭാഷകൾ സംസാരിക്കുന്നവർക്കായി ഉറുദു, മലയാളം, തമിഴ്, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ പെരുന്നാൾ ഖുതുബ നിർവ്വഹിക്കാൻ തൊണ്ണൂറിലധികം പള്ളികളും മന്ത്രാലയം പ്രത്യേകം നിശ്ചയിച്ചിട്ടുണ്ട്. പള്ളികളിൽ വിപുലമായ ഒരുക്കങ്ങൾ

പെരുന്നാൾ നമസ്‌കാരം സുഗമമായും വ്യവസ്ഥാപിതമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പള്ളികളിൽ സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങളും മുൻകരുതൽ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയിട്ടുണ്ട്. പള്ളികളിലെ സൗണ്ട് സിസ്റ്റങ്ങൾ കൃത്യമായി പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു. എമിറേറ്റിലുടനീളമുള്ള വിശ്വാസികൾക്ക് സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷത്തിൽ പെരുന്നാൾ നമസ്‌കാരം നിർവ്വഹിക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഒരുക്കങ്ങളെന്ന് ഇസ്‌ലാമിക കാര്യ വകുപ്പ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുണ്യഭൂമിയിൽ അണിനിരക്കുന്നത് 18 ലക്ഷത്തിലധികം തീർഥാടകർ; വിശുദ്ധ ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ 'അറഫ സംഗമം' ഇന്ന്
ഭക്ഷണത്തിൻ്റെ ബുദ്ധിമുട്ട് എനിക്കറിയാം; വിശപ്പിന്റെ വിളി കേൾക്കുന്ന കോർഫഖാനിലെ സിദ്ദിഖ്