
ദുബൈ: ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2026-2028 വര്‍ഷത്തേക്കുള്ള ബജറ്റിനാണ് അംഗീകാരം നല്‍കിയത്. ഈ മൂന്ന് വർഷത്തേക്കുള്ള ആകെ ചെലവ് 302.7 ബില്യൺ ദിർഹമും മൊത്തം വരുമാനം 329.2 ബില്യൺ ദിർഹമുമാണ്.
ഇതിൽ അഞ്ച് ശതമാനം പ്രവർത്തന മിച്ചം പ്രതീക്ഷിക്കുന്നു. 2026-ലെ ദുബൈ ബജറ്റിന് മാത്രമായി, ആകെ ചെലവ് 99.5 ബില്യൺ ദിർഹവും മൊത്തം വരുമാനം 107.7 ബില്യൺ ദിർഹമുമാണ്. 5 ബില്യൺ ദിർഹമിന്‍റെ പൊതു കരുതൽ ധനവും ഇതിൽ ഉൾപ്പെടുന്നു.
2026-ലെ ബജറ്റിലെ ചെലവുകൾ വിവിധ മേഖലകൾക്കായി വിഭജിച്ചിരിക്കുന്നു:
അടുത്ത ദശകത്തിനുള്ളിൽ ദുബൈയുടെ ജിഡിപി ഇരട്ടിയാക്കുക, ലോകത്തിലെ മികച്ച മൂന്ന് നഗര സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ദുബൈയെ സ്ഥാപിക്കുക എന്നിവയുൾപ്പെടെയുള്ള തന്ത്രപരമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ദുബായ് ഭരണാധികാരിയുടെ കാഴ്ചപ്പാടാണ് ഈ ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ