
റിയാദ്: ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങൾ നൽകി സഹായിച്ച 2566 വിദേശികൾ സൗദിയിൽ പിടിയിൽ. പൊതുമാപ്പ് അവസാനിച്ച നവംബർ 14ന് ശേഷം നിയമലംഘകരെ സഹായിച്ചവർക്കെതിരെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
തടവും പിഴയും അതിന് ശേഷം നാടുകടത്തലുമാണ് ഇവർക്കുള്ള ശിക്ഷ. കഴിഞ്ഞ ഒമ്പതര മാസത്തിനിടെ പതിനാറര ലക്ഷം നിയമലംഘകരാണ് സൗദിയിൽ പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam