
തിരുവനന്തപുരം: സൗദിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ലിഫ്റ്റിന്‍റെ കുഴിയിൽ വീണ് മരിച്ച തിരുവനന്തപുരം കരകുളം ചീക്കോണം സ്വദേശി ബാബുവിന്‍റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ രാത്രി സൗദി എയർലൈൻസിൽ കൊണ്ടുവന്ന മൃതദേഹം പുലർച്ചെ ആറേമുക്കാലിനാണ് വീട്ടിൽ എത്തിച്ചത്.
സ്‌പോണ്‍സറില്‍ നിന്നും വിട്ടുപോയതിനെ തുടര്‍ന്നുളള അനധികൃത താമസമായതുകൊണ്ടാണ് മൃതദേഹം വിട്ടുകിട്ടുന്നതില്‍ കാലതാമസമുണ്ടായത്. 11 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ബാബു ജൂൺ പത്തിനാണ് മരിച്ചത്.
ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസുഫലിയുടെ ഇടപെടലാണ് നിയമക്കുരുക്കുകൾ അഴിച്ച് മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ സഹായിച്ചത്. ലോക കേരളസഭയുടെ ഓപ്പൺ ഫോറത്തിൽ ബാബുവിന്‍റെ മകൻ എബിനാണ് യൂസുഫലിയോട് സഹായം അഭ്യർത്ഥിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam