ലോകത്തെവിടെയുമുള്ള ജോലി ചെയ്യാന്‍ ഇനി യുഎഇയിലേക്ക് വരാം; പുതിയ വിസ പ്രഖ്യാപിച്ച് ക്യാബിനറ്റ്

Published : Mar 21, 2021, 04:36 PM IST
ലോകത്തെവിടെയുമുള്ള ജോലി ചെയ്യാന്‍ ഇനി യുഎഇയിലേക്ക് വരാം; പുതിയ വിസ പ്രഖ്യാപിച്ച് ക്യാബിനറ്റ്

Synopsis

എല്ലാ രാജ്യക്കാര്‍ക്കും യുഎഇയില്‍ വിര്‍ച്വല്‍ വര്‍ക്ക് വിസക്ക് അപേക്ഷിക്കാം. ജോലി ചെയ്യുന്ന കമ്പനി ലോകത്ത് എവിടെയുമാവാം. യുഎഇ ആസ്ഥാനമായുള്ള സ്ഥാപനമാവണമെന്നും നിര്‍ബന്ധമില്ല. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് പകരം യുഎഇയില്‍ താമസിച്ച് ജോലി ചെയ്യാന്‍ കഴിയുമെന്നര്‍ത്ഥം.

ദുബൈ: ലോകത്തെവിടെയുമുള്ള ജോലി വിദൂരത്തിരുന്ന് ചെയ്യുന്നവര്‍ക്ക് യുഎഇ പ്രത്യേക വിസ അനുവദിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതേ ജോലി യുഎഇയില്‍ താമസിച്ചുകൊണ്ട് ചെയ്യാനുള്ള പ്രത്യേക വിര്‍ച്വല്‍ തൊഴില്‍ വിസകള്‍ അനുവദിക്കാനാണ് ഞായറാഴ്‍ച ചേര്‍ന്ന യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ സമാനമായ പദ്ധതി ദുബൈ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.

എല്ലാ രാജ്യക്കാര്‍ക്കും യുഎഇയില്‍ വിര്‍ച്വല്‍ വര്‍ക്ക് വിസക്ക് അപേക്ഷിക്കാം. ജോലി ചെയ്യുന്ന കമ്പനി ലോകത്ത് എവിടെയുമാവാം. യുഎഇ ആസ്ഥാനമായുള്ള സ്ഥാപനമാവണമെന്നും നിര്‍ബന്ധമില്ല. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് പകരം യുഎഇയില്‍ താമസിച്ച് ജോലി ചെയ്യാന്‍ കഴിയുമെന്നര്‍ത്ഥം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പുതിയ വിസാ തീരുമാനം ശൈഖ് മുഹമ്മദ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

മള്‍ട്ടിപ്പിള്‍ എന്‍ട്രി സാധ്യമാവുന്ന ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാനും ഇന്നത്തെ ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമെടുത്തു. ഇതും എല്ലാ രാജ്യക്കാര്‍ക്കും ലഭ്യമാകും. ആഗോള സാമ്പത്തിക തലസ്ഥാനമായ യുഎഇ തങ്ങളുടെ എല്ലാ തീരുമാനങ്ങളും ആ കാഴ്‍ചപ്പാടിലാണ് രൂപപ്പെടുത്തുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു