
അബുദാബി: യുഎഇയില്‍ അല്‍ ഹുസ്ന് ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസിന് ആവശ്യമായ കൊവിഡ് പരിശോധനയുടെ കാലാവധി കുറച്ചു. നിലവിലുള്ള 30 ദിവസത്തില്‍ നിന്ന് 14 ദിവസമാക്കിയാണ് കാലാവധി കുറച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതര്‍ പുറപ്പെടുവിച്ചത്.
പുതിയ അറിയിപ്പ് പ്രകാരം വാക്സിനെടുത്തവര്‍ക്ക് അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് ലഭിക്കുന്നതിന് നിലവില്‍ 30 ദിവസത്തിലൊരിക്കലായിരുന്നു കൊവിഡ് പരിശോധന നടത്തിയിരുന്നതെങ്കില്‍ ഇനി 14 ദിവസത്തിലൊരിക്കല്‍ കൊവിഡ് പരിശോധന നടത്തണം. ഒരാഴ്ച കൊണ്ട് യുഎഇയിലെ കൊവിഡ് കേസുകളില്‍ ഇരട്ടിയോളം വര്‍ദ്ധനവ് രേഖപ്പെടുത്തിയ സാചര്യത്തിലാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Read also: ആയിരം കടന്ന് സൗദിയില്‍ പുതിയ കൊവിഡ് കേസുകള്‍
പുതിയ നിബന്ധന ജൂണ്‍ 15 ബുധനാഴ്ച മുതലായിരിക്കും പ്രാബല്യത്തില്‍ വരികയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ സര്‍ക്കാര്‍ വക്താവ് അറിയിച്ചു. വിദ്യാഭ്യാസ രംഗത്തുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജൂണ്‍ 20 തിങ്കളാഴ്ച മുതലായിരിക്കും ഇത് ബാധകമാവുകയെന്നും അറിയിച്ചിട്ടുണ്ട്. അബുദാബിയിലെ പല പൊതുസ്ഥാപനങ്ങളിലും പ്രവേശിക്കാന്‍ അല്‍ ഹുസ്ന് ആപ്ലിക്കേഷനിലെ ഗ്രീന്‍ സ്റ്റാറ്റസ് ആവശ്യമാണ്.
അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തുടരുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,319 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,076 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നെങ്കിലും രാജ്യത്തെ കൊവിഡ് മരണസംഖ്യ കുറഞ്ഞുതന്നെ തുടരുന്നത് ആശ്വാസം പകരുന്നുണ്ട്. ഇന്നും രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
പുതിയതായി നടത്തിയ 180,075 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 918,815 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 900,358 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 16,152 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam