തമയസ് ലോയൽറ്റി പ്രോ​ഗ്രാം വീണ്ടും അവതരിപ്പിച്ച് യൂണിയൻ കോപ്

Published : Apr 25, 2025, 10:58 AM IST
തമയസ് ലോയൽറ്റി പ്രോ​ഗ്രാം വീണ്ടും അവതരിപ്പിച്ച് യൂണിയൻ കോപ്

Synopsis

പുതിയ ഡിജിറ്റൽ ഫീച്ചറുകളോടെയാണ് ലോഞ്ച്. നിലവിലെ യൂണിയൻ കോപ്പിന്റെ ആപ്പിലൂടെ പുതിയ ഫീച്ചറുകൾ ആസ്വദിക്കാം.

യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് ആയ യൂണിയൻ കോപ് അവരുടെ ഫ്ലാ​ഗ്ഷിപ് ലോയൽറ്റി പ്രോ​ഗ്രാമായ തമയസ് റീലോഞ്ച് ചെയ്തു. പുതിയ ഡിജിറ്റൽ ഫീച്ചറുകളോടെയാണ് ലോഞ്ച്. നിലവിലെ യൂണിയൻ കോപ്പിന്റെ ആപ്പിലൂടെ പുതിയ ഫീച്ചറുകൾ ആസ്വദിക്കാം.

തമയസ് 2012-ലാണ് ആദ്യമായി അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് കിഴിവുകളും റിവാർഡുകളും നൽകാനുള്ള പുതിയ വഴിയായിരുന്നു അത്. പുതിയ ലോയൽറ്റി പ്രോ​ഗ്രാം കൂടുതൽ വ്യക്തി​ഗതമായ, ഇന്ററാക്ടീവ് ആയ അനുഭവം നൽകും.

“തമയസ് എപ്പോഴും ലോയൽറ്റി റിവാർഡുകൾക്കായിട്ടായിരുന്നു. റീലോഞ്ചോടെ സാങ്കേതികവിദ്യയും സാമ്പ്രദായികത്വവും ചേർത്തുള്ള ഒരു പുതിയ മോഡേൺ അനുഭവമാണ് ഇത് നൽകുക. ഉപയോക്താക്കളുടെ സംതൃപ്തിക്കും ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താനുള്ള ദൃഡപ്രതിജ്ഞയുടെയും പ്രതിഫലനമാണിത്.” - യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

പുതിയ തമയസ് ലോയൽറ്റി പരിപാടിയുടെ ഫീച്ചറുകൾ:

  • ഷോപ്പിങ് രീതികൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് പ്രത്യേകം തയാറാക്കിയ വ്യക്തി​ഗത അനുഭവം
  • യൂണിയൻ കോപ് ആപ്പിലൂടെ മാത്രം ലഭ്യമായ എക്സ്ക്ലൂസീവ് കിഴിവുകൾ
  • ഇന്ററാക്ടീവ് ​ഗെയിമുകൾ, നറുക്കെടുപ്പുകൾ
  • തത്സമയ റിവാർഡ് ട്രാക്കിങ്, അം​ഗങ്ങൾക്ക് പ്രത്യേകം ഡിജിറ്റൽ ആക്സസ്

യൂണിയൻ കോപ് തമയസ് അം​ഗങ്ങൾക്ക് ഇപ്പോൾ പുതിയ യൂണിയൻ കോപ് ആപ്പ് ‍ഡൗൺലോഡ് ചെയ്തും അപ്ഡേറ്റ് ചെയ്തും മുഴുവൻ ലോയൽറ്റി ആനുകൂല്യങ്ങളും നേടാം. സഹായങ്ങൾക്ക് വിളിക്കാം - 800 8889 (ടോൾ ഫ്രീ) അല്ലെങ്കിൽ സന്ദർശിക്കാം കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അമ്മേ, പോയി വരാം, തിരിച്ചുവരുമോ എന്ന് അറിയില്ല', യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ പറന്നത് ഫരീദാബാദിലെ 23കാരി
ആദ്യത്തെ വിദേശയാത്ര, മർച്ചന്റ് നേവിയിൽ ജോലി കിട്ടി പോയ യുവാവിനെ കാണാനില്ലെന്ന് പരാതി, ജോലി ഇറാൻ- ഇസ്രയേൽ അതിർത്തിയിൽ