വന്ദേഭാരത് രണ്ടാം ഘട്ടം: ഒമാനില്‍ കേരളത്തിലേക്കടക്കം എട്ട് വിമാനങ്ങള്‍; സര്‍വീസ് ഈ ദിവസങ്ങളില്‍

Published : May 13, 2020, 04:50 PM ISTUpdated : May 13, 2020, 05:03 PM IST
വന്ദേഭാരത് രണ്ടാം ഘട്ടം: ഒമാനില്‍  കേരളത്തിലേക്കടക്കം എട്ട് വിമാനങ്ങള്‍; സര്‍വീസ് ഈ ദിവസങ്ങളില്‍

Synopsis

വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിൽ  ഒമാനിൽ നിന്ന് ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളിലേക്ക് എട്ട് വിമാന സർവീസുകൾ ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യൻ  എംബസി. 

മസ്കത്ത്: വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിൽ  ഒമാനിൽ നിന്ന് ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളിലേക്ക് എട്ട് വിമാന സർവീസുകൾ ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യൻ  എംബസി. ഇതില്‍ കേരളത്തിലേക്ക്  നാല് വിമാന സർവീസുകളാണുണ്ടാവുക.

കൊച്ചി, തിരുവനന്തപുരം, കണ്ണൂർ,   കോഴിക്കോട്,  ദില്ലി, ബാംഗ്ലൂർ, ഹൈദരാബാദ്, ബീഹാർ എന്നിവടങ്ങളിലേക്കുള്ള സർവീസുകൾ മെയ് 16  മുതൽ ആരംഭിക്കും.

സലാലയിൽ നിന്നായിരിക്കും കോഴിക്കോട്ടേക്കുള്ള   സർവീസ്.  മറ്റു വിശദംശങ്ങള്‍ ഉടൻ പ്രഖ്യാപിക്കുമെന്നും മസ്കറ്റ് ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി.

വന്ദേഭാരത് മിഷന്‍റെ രണ്ടാംഘട്ടത്തിൽ 106 വിമാനങ്ങളാണുള്ളത്. ശനിയാഴ്ച മുതൽ ഈ മാസം 22വരെ തുടരുന്ന ദൗത്യത്തിലാണ് 106 വിമാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് 31 വിമാനങ്ങളാണ് ഉള്ളത്. ഗൾഫിൽ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സര്‍വ്വീസുകൾ നടത്തും.

ജക്കാര്‍ത്ത, മനില, ക്വലാലംപൂര്‍, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്ക് സര്‍വ്വീസുണ്ട്. റഷ്യയിൽ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാന സര്‍വ്വീസ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉക്രെയിനിൽ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക വിമാനം ഉണ്ടാകും. ലണ്ടൻ, ഡബ്ളിൻ, റോം, എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്കുള്ള സര്‍വ്വീസുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

മെത്താംഫെറ്റാമൈനും ഹാഷിഷും കഞ്ചാവുമടക്കം ശതകോടികൾ വിലയുള്ള മയക്കുമരുന്ന്, 9 വിദേശികൾ കുവൈത്തിൽ പിടിയിൽ
മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്