
ദുബൈ: യുഎഇയില്‍ ഒക്ടോബര്‍ പകുതിയോടെ വാസ്മി സീസണ് തുടക്കമാകും. ഈ സീസണ്‍ ഡിസംബര്‍ 6 വരെ നീളും.
അറബ് ലോകം കാത്തിരിക്കുന്ന സീസണ്‍ ആണിത്. കടുത്ത ചൂടില്‍ നിന്നും മോചനം ലഭിക്കുന്ന കാലമാണിത്. വാസ്മി സീസണില്‍ പകല്‍ സമയം താപനില മിതമായ രീതിയിലായിരിക്കും. രാത്രിയാകുമ്പോള്‍ പതിയെ പതിയെ തണുപ്പിലേക്ക് മാറും. ഈ സീസണിന്‍റെ അവസാന സമയമായ ഡിസംബറിലേക്ക് എത്തുമ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെടും. ഇത് ശൈത്യകാലത്തിന്‍റെ ആദ്യഘട്ടത്തിന്‍റെ തുടക്കമായാണ് കണക്കാക്കുന്നത്.
അൽ വാസ്മി 'സഫാരി' സീസണിനെ പിന്തുടരുകയും "സുഹൈൽ" എന്ന നക്ഷത്രം ഉദിച്ചുയരുമ്പോൾ ശരത്കാലത്തിന്റെ ആഗമനത്തെ അടയാളപ്പെടുത്തുകയും ചെയ്തുവെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ചെയർമാനും അറബ് യൂണിയൻ ഫോർ സ്‌പേസ് സയൻസസ് ആൻഡ് അസ്ട്രോണമി അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
ഡിസംബർ 6ന് അൽ വാസ്മി സീസൺ അവസാനിക്കുന്നത് ശൈത്യകാലത്തിന്റെ തുടക്കമാണ്. ഈ മാറ്റം തണുപ്പുള്ള മാസങ്ങളുടെ ആരംഭത്തെ അടയാളപ്പെടുത്തുന്നു. ശൈത്യകാലത്തിന്റെ ആദ്യ ലക്ഷണങ്ങളാണിത്. അൽ വാസ്മിയുടെ ആരംഭം നിർണയിക്കാൻ ഗോത്രവർഗമായ ബദുക്കൾ പരമ്പരാഗതമായി തെക്കൻ ചക്രവാളത്തിന് മുകളിൽ സുഹൈലിന്റെയും സിറിയസിന്റെയും വിന്യാസം നിരീക്ഷിക്കുന്നുവെന്ന് അൽ ജർവാൻ വിശദീകരിച്ചു.
പകൽ സമയത്ത് 30°സെൽഷ്യസ് മുതൽ 34°സെൽഷ്യസ് വരെയും രാത്രിയിൽ 12°സെൽഷ്യസ് മുതൽ 18°സെൽഷ്യസ് വരെ താഴുകയും ചെയ്യുന്ന താപനില ചെടികളുടെ വളർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. അതിനാല്‍ തന്നെ ഈ സീസൺ കൃഷിക്ക് അനുയോജ്യമാണ്. അൽ വാസ്മി സമയത്ത് പെയ്യുന്ന മഴ ഭൂമിക്ക് പ്രയോജനകരമാണ്. കുറഞ്ഞ ബാഷ്പീകരണ നിരക്ക് ഭൂഗർഭ ജലശേഖരം നിറയ്ക്കാൻ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ