Space tourism : ജാപ്പനീസ് കോടീശ്വരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി; എത്തിച്ചത് റഷ്യ

By Web TeamFirst Published Dec 10, 2021, 8:33 AM IST
Highlights

മിസുര്‍കിന്‍ പൈലറ്റുചെയ്ത മൂന്ന് വ്യക്തികളുള്ള സോയൂസ് ബഹിരാകാശ പേടകത്തിലെ അവരുടെ യാത്രയ്ക്ക് വെറും മണിക്കൂറിലധികം സമയമെടുത്തു, സ്വകാര്യ ബഹിരാകാശ യാത്രയുടെ വഴിത്തിരിവായി ഇതു പലരും കാണുന്നു. 

ജാപ്പനീസ് കോടീശ്വരന്‍ യുസാകു മെയ്‌സവ ബുധനാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഓണ്‍ലൈന്‍ ഫാഷന്‍ വ്യവസായിയായ യുസാകു മെയ്സാവയും അദ്ദേഹത്തിന്റെ സഹായി യോസോ ഹിറാനോയും കസാക്കിസ്ഥാനിലെ ബൈകോണൂര്‍ കോസ്മോഡ്രോമില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. വൈകാതെ, റഷ്യന്‍ വിഭാഗത്തിന്റെ പൊയ്‌സക് മൊഡ്യൂളുമായി അവര്‍ ഡോക്ക് ചെയ്തുവെന്ന്, റഷ്യന്‍ ബഹിരാകാശ ഏജന്‍സി പറഞ്ഞു. റഷ്യന്‍ ബഹിരാകാശയാത്രികന്‍ അലക്സാണ്ടര്‍ മിസുര്‍കിന്‍ ഐഎസ്എസില്‍ പ്രവേശിക്കുന്നതിനു പിന്നാലെ മെയ്സാവയും ഹിറാനോയും നിലയത്തിലെത്തി.

മിസുര്‍കിന്‍ പൈലറ്റുചെയ്ത മൂന്ന് വ്യക്തികളുള്ള സോയൂസ് ബഹിരാകാശ പേടകത്തിലെ അവരുടെ യാത്രയ്ക്ക് വെറും മണിക്കൂറിലധികം സമയമെടുത്തു, സ്വകാര്യ ബഹിരാകാശ യാത്രയുടെ വഴിത്തിരിവായി ഇതു പലരും കാണുന്നു. അവിടെ റഷ്യന്‍ ബഹിരാകാശയാത്രികരായ ആന്റണ്‍ ഷ്‌കാപ്ലെറോവ്, പീറ്റര്‍ ഡുബ്രോവ് എന്നിവര്‍ അവരെ സ്വീകരിച്ചു. നിലവില്‍ ഏഴ് പേരടങ്ങുന്ന അന്താരാഷ്ട്ര ജീവനക്കാരാണ് സ്റ്റേഷനിലുള്ളത്. സ്റ്റേഷനില്‍ മൂവരും 12 ദിവസം ചെലവഴിക്കും. 46 കാരനായ യുസാകു മെയ്‌സവ ഒരു ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കുന്നതുള്‍പ്പെടെ 100 ജോലികള്‍ ഓണ്‍ബോര്‍ഡ് പൂര്‍ത്തിയാക്കും.

കോടീശ്വരന്‍മാരായ എലോണ്‍ മസ്‌ക്, ജെഫ് ബെസോസ്, റിച്ചാര്‍ഡ് ബ്രാന്‍സണ്‍ എന്നിവരെല്ലാം ഈ വര്‍ഷം ബഹിരാകാശയാത്ര നടത്തി. മസ്‌കിന്റെ സ്പേസ് എക്സ് പ്രവര്‍ത്തിപ്പിക്കുന്ന 2023-ലെ ചാന്ദ്ര ദൗത്യത്തില്‍ എട്ട് പേരെ തന്നോടൊപ്പം കൊണ്ടുപോകാനും മെയ്സാവ പദ്ധതിയിടുന്നു. 1990-ല്‍ മാധ്യമപ്രവര്‍ത്തകന്‍ ടൊയോഹിറോ അകിയാമ മിര്‍ സ്റ്റേഷനിലേക്ക് യാത്ര ചെയ്തതിന് ശേഷം ബഹിരാകാശം സന്ദര്‍ശിക്കുന്ന ആദ്യത്തെ സ്വകാര്യ ജാപ്പനീസ് പൗരന്മാരാണ് അദ്ദേഹവും അദ്ദേഹത്തിന്റെ സഹായിയും.

യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ സ്പേസ് അഡ്വഞ്ചേഴ്സിന്റെ പങ്കാളിത്തത്തില്‍, റോസ്‌കോസ്മോസ് മുമ്പ് 2001 മുതല്‍ ഏഴ് വിനോദസഞ്ചാരികളെ ഐഎസ്എസിലേക്ക് കൊണ്ടുപോയി. അവരില്‍ ഒരാള്‍ രണ്ടുതവണയും ബഹിരാകാശത്തിലെത്തി. കുതിച്ചുയരുന്ന ബഹിരാകാശ ടൂറിസം ബിസിനസിലേക്കുള്ള റഷ്യയുടെ തിരിച്ചുവരവിനെ സ്പേസ് അഡ്വഞ്ചേഴ്സിന്റെ പ്രസിഡന്റ് ടോം ഷെല്ലി പ്രശംസിച്ചു. ഒക്ടോബറില്‍, ലാലിബെര്‍ട്ടിന്റെ യാത്രയ്ക്ക് ശേഷം റഷ്യ അവരുടെ ആദ്യത്തെ പരിശീലനം ലഭിക്കാത്ത ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് വഎത്തിച്ചു, ഒരു റഷ്യന്‍ നടിയെയും സംവിധായികയെയും ഐഎസ്എസിലേക്ക് എത്തിച്ചു, അവിടെ അവര്‍ ഭ്രമണപഥത്തിലെ ആദ്യത്തെ സിനിമയുടെ രംഗങ്ങള്‍ ചിത്രീകരിച്ചു.

2011-ല്‍ നാസ അതിന്റെ സ്പേസ് ഷട്ടില്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് മോസ്‌കോ വിനോദസഞ്ചാരികളെ ബഹിരാകാശത്തേക്ക് അയക്കുന്നത് നിര്‍ത്തി, ഇത് ഐഎസ്എസ് യാത്ര റഷ്യയുടെ കുത്തകയാക്കി. നാസ സോയൂസിന്റെ എല്ലാ ലോഞ്ച് സീറ്റുകളും ഓരോ സ്ഥലത്തിനും 90 മില്യണ്‍ ഡോളറിന് വാങ്ങിയിരുന്നു. നാസ സ്പേസ് എക്സില്‍ നിന്ന് വിമാനങ്ങള്‍ വാങ്ങാന്‍ തുടങ്ങി, റഷ്യയുടെ കുത്തക ഇല്ലാതാക്കി, പണമില്ലാത്ത ബഹിരാകാശ ഏജന്‍സിക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ വരുമാനം നല്‍കി. വിനോദസഞ്ചാരികള്‍ക്ക് ബഹിരാകാശത്തേക്കുള്ള ടിക്കറ്റിന്റെ വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അവ 50-60 മില്യണ്‍ ഡോളറിന്റെ പരിധിയിലാണെന്ന് സ്‌പേസ് അഡ്വഞ്ചേഴ്‌സ് സൂചിപ്പിച്ചു. ഭാവിയിലെ ബഹിരാകാശ യാത്രകള്‍ക്കായി റഷ്യയ്ക്ക് രണ്ട് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഒരു കൂട്ടം യാത്രക്കാര്‍ ഇതിനകം തന്നെ കോസ്‌മോനട്ട് പരിശീലന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റാസ്‌കോസ്‌മോസ് ഡയറക്ടര്‍ ദിമിത്രി റോഗോസിന്‍ ലോഞ്ചിന് ശേഷം പറഞ്ഞു.

click me!