ഗുരുവായൂർ നടയിൽ പ്രണയ സാഫല്യം; വ്ളോഗർ ഗ്ലാമി ഗംഗ വിവാഹിതയായി, വരൻ വിഷ്ണു

Published : Apr 20, 2026, 01:16 PM ISTUpdated : Apr 20, 2026, 01:18 PM IST
Glamy ganga

Synopsis

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബ്യൂട്ടി വ്ലോഗറുമായ ഗ്ലാമി ഗംഗ വിവാഹിതയായി. ഫ്രീലാൻസ് എഡിറ്ററായ വിഷ്ണുവാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂരിൽ വെച്ചായിരുന്നു ചടങ്ങ്.

ബ്യൂട്ടി വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഗ്ലാമി ഗംഗ എന്ന ഗംഗ വിവാഹിതയായി. ഗുരുവായൂരിൽ വച്ച് അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫ്രീലാൻസ് എഡിറ്ററായ വിഷ്ണുവാണ് വരൻ. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. ഗുരുവായൂരിൽ വച്ച് വിവാഹം കഴിക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നാണ് ഗ്ലാമി ഗംഗ പറഞ്ഞത്.

കാര്‍ത്തിക് സൂര്യ, ഭാര്യ വര്‍ഷ, ശരണ്യ തുടങ്ങി യൂട്യൂബ് ലോകത്തെ ഗ്ലാമിയുടെ അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം ഗ്ലാമി ഗംഗ അറിയിച്ചത്. പിന്നാലെ വരൻ ആരാണെന്നും ഗംഗ വെളിപ്പെടുത്തി.

തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് വിഷ്ണു. അപ്പു എന്നാണ് എല്ലാവരും വിളിക്കുന്നത്, ആദ്യം കണ്ടപ്പോൾ മുതല്‍ അപ്പുച്ചേട്ടാ എന്നാണ് താൻ വിളിച്ചിരുന്നതെന്നും, പിന്നെ ടാ പോടാ എന്ന ലൈനിലായെന്നും ഗംഗ പറഞ്ഞിരുന്നു. "എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന ആളാണ്, എന്നെ മനസിലാക്കുന്ന ആളാണ് എന്നൊക്കെയുള്ള നിലയില്‍ ഗംഗയെ വിവാഹം ചെയ്യുന്നതില്‍ വളരെയധികം സന്തോഷവും എക്‌സൈറ്റ്‌മെന്റുമുണ്ട്. അപ്പുവിനെ മനസിലാക്കാന്‍ വളരെ പ്രയാസമാണ്. പക്ഷേ അത് അപ്പുവിന്റെ ക്വാളിറ്റിയുമാണ്. ഞാനെന്തെങ്കിലും പറഞ്ഞാലും ജഡ്ജ് ചെയ്യാത്ത ആളാണ്. എനിക്ക് അപ്പു വളരെ സുരക്ഷിതമായ ഒരാളായി തോന്നി. അപ്പു ഒരു ആഷ് പോഷ് അംബാനി ലൈഫ് ആഗ്രഹിക്കുന്ന ആളല്ല. ഏത് സാഹചര്യത്തിലും ജീവിക്കാന്‍ തയ്യാറാവുന്ന ആളാണ്. എനിക്ക് എന്നെ പോലെ ഒരാളായിട്ടാണ് അപ്പുവിനെ തോന്നിയത്. അതുകൊണ്ട് തന്നെ പെട്ടന്ന് കണക്ടായി", എന്നും ഗ്ലാമി ഗംഗ പറഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ദൈവം വേദനയെ സമാധാനമാക്കി മാറ്റുമ്പോൾ..'; റോയൽ ലുക്കിൽ മനോഹരിയായി നവ്യ നായർ
'നട്ടെല്ല് സർജറി, വേറെ വഴിയില്ല' എന്ന് മനമുലഞ്ഞൊരു കമന്റ്; ഓടിയെത്തി തൊപ്പി, ആശ്വാസമേകി മടക്കം, കയ്യടി