'നല്ല തൊലിക്കട്ടി ഉണ്ടാക്കണം': സെയ്ഫ് അലി ഖാന്‍റെ മകന്‍ ഇബ്രാഹിമിന് പ്രിയങ്ക ചോപ്രയുടെ മെസേജ്, കാരണം ഇതാണ്!

Published : May 13, 2025, 10:10 AM ISTUpdated : May 13, 2025, 10:12 AM IST
'നല്ല തൊലിക്കട്ടി ഉണ്ടാക്കണം': സെയ്ഫ് അലി ഖാന്‍റെ മകന്‍ ഇബ്രാഹിമിന് പ്രിയങ്ക ചോപ്രയുടെ മെസേജ്, കാരണം ഇതാണ്!

Synopsis

നദാനിയൻ എന്ന ചിത്രത്തിന്‍റെ വന്‍ വീഴ്ചയില്‍ ആശ്വസമായി എത്തിയ സന്ദേശം സംബന്ധിച്ച് നടന്‍ ഇബ്രാഹിം അലി ഖാൻ

ദില്ലി: കരൺ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍ നിര്‍മ്മിച്ച നദാനിയൻ എന്ന ചിത്രത്തിലൂടെയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകൻ ഇബ്രാഹിം അലി ഖാൻ ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്. മാർച്ച് 7 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം എന്നാല്‍ വന്‍ പരാജയമായിരുന്നു. ഒടിടി റിലീസ് ആയിരുന്നിട്ടും വലിയ വിമര്‍ശനവും നെഗറ്റീവ് റിവ്യൂകളുമാണ് ചിത്രം നേരിട്ടത്. 

എന്നാല്‍ ചിത്രം കണ്ട ശേഷം പ്രിയങ്ക ചോപ്ര തന്നോട് പറഞ്ഞ കാര്യങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ്  ഇബ്രാഹിം അലി ഖാന്‍.  അഭിമുഖത്തിനിടെ, ചിത്രം കണ്ട ശേഷം പ്രിയങ്ക ചോപ്ര തനിക്ക് ഒരു പൊസറ്റീവായ സന്ദേശം അയച്ചുവെന്ന് ഇബ്രാഹിം പറഞ്ഞു. ബോളിവുഡില്‍ തനിക്ക് ശോഭനമായ ഒരു ഭാവിയുണ്ടെന്നും പ്രിയങ്ക പറഞ്ഞുവെന്ന് താരം പറയുന്നു. 

"തല ഉയർത്തിപ്പിടിച്ച് തന്നെ നില്‍ക്കണം എന്ന് പ്രിയങ്ക പറഞ്ഞു. നല്ല തൊലിക്കട്ടി വേണമെന്നും അവർ പറഞ്ഞു. ഇത്രയും കഴിവുള്ള ഒരാള്‍ അത്തരത്തില്‍ പറഞ്ഞത്  എനിക്ക് ശരിക്കും ആശ്വാസവും പ്രചോദനവുമായി" ഇബ്രാഹിം പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ചിത്രം ക്രൂരമായി ആക്രമിക്കപ്പെട്ടതിന് ശേഷം, കരൺ ജോഹർ ഒരു പത്രസമ്മേളനത്തിൽ ചിത്രത്തെ അനുകൂലിച്ച് സംസാരിച്ചിരുന്നു.   ഒരു പഞ്ചാബി ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ ചിത്രത്തെ വിമർശിക്കാൻ ആളുകൾ മോശം ഭാഷയാണ് ഉപയോഗിച്ചത് എന്നാണ് നിര്‍മ്മാതാവായ കരൺ ജോഹർ പറഞ്ഞത്.

"ഒരു നിരൂപകൻ എഴുതി, ഞാന്‍ സിനിമ ഉപേക്ഷിക്കണം' എന്ന്. എനിക്ക് ഈ ആളുകളുമായി ഒരു പ്രധാന പ്രശ്‌നമുണ്ട്. എന്നാല്‍ സിനിമ രംഗവുമായോ, ട്രോളുകളുമായോ, അഭിപ്രായ നിർമ്മാതാക്കളുമായോ, സാമൂഹിക വ്യാഖ്യാനവുമായോ എനിക്ക് ഒരു പ്രശ്‌നവുമില്ല. 

ആളുകളുടെ അഭിപ്രായങ്ങളെ ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്നാല്‍ നിങ്ങളുടെ നിരൂപണത്തില്‍ മോശം വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍. അത് സിനിമയുടെ പ്രതിഫലനമല്ല, അത് നിങ്ങളുടെ പ്രതിഫലനമാണ്." സംവിധായകനായ കരണ്‍ ജോഹര്‍ പറഞ്ഞു. 

"ഈ ബുദ്ധിജീവി സിനിമാ നിരൂപകര്‍ക്ക് ഒരു സെൻസിറ്റീവ് വശം ഉണ്ടായിരിക്കണം, കാരണം ആരും ചവിട്ടിയരക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അത് അക്രമമാണ്. അത് ശാരീരിക അക്രമത്തോളം വരുന്നതാണ്. യഥാർത്ഥ ലോകത്ത് നിങ്ങൾക്ക് അക്രമം അനുവദിക്കാത്തപ്പോൾ, വാക്കുകൾ പോലും അത് ചെയ്യരുത് " കരൺ ജോഹർ കൂട്ടിച്ചേർത്തു.

നേരത്തെ, സോനു സൂദ്, ഹൻസൽ മേത്ത, വിക്രം ഭട്ട് എന്നിവരും  നദാനിയൻ സിനിമയ്ക്കെതിരെ നടന്ന വിമർശനത്തെ അഭിസംബോധന ചെയ്യുകയും  അതില്‍ അഭിനയിച്ച  അഭിനേതാക്കളെ വിമർശിക്കുമ്പോൾ ആളുകൾ സംവേദനക്ഷമതയുള്ളവരായിരിക്കണമെന്ന് പറയുകയും ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത