നിസാര കാര്യത്തിനാണ് തമ്മിൽ പിണങ്ങിയത്, ഒരുപാട് കരഞ്ഞിരുന്നു; മനസ്സ് തുറന്ന് റിമി ടോമി

By Web TeamFirst Published Jan 26, 2020, 1:41 PM IST
Highlights

നടി നമിതാ പ്രമോദുമായി താൻ വഴക്കിട്ടിരുന്നുവെന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തൽ. വളരെ നിസാരമായി കാര്യത്തിന്റെ പേരിലായിരുന്നു വഴക്കെന്നും അന്ന് അതോർത്ത് ഒരുപാട് കരഞ്ഞിരുന്നുവെന്നും റിമി ടോമി പറഞ്ഞു. 

മലയാളികളുടെ ഇഷ്ട ​ഗായികയാണ് റിമി ടോമി. മിനീ സ്ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങിയ റിമി ഗായികയായും അവതാരികയായും ഒടുവിൽ നടിയായും പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹാസ്യത്തിലൂടെയും പാട്ടിലൂടെയും ആരാധകരെ കയ്യിലെടുത്ത റിമി ടോമി തന്റെ ജീവിത്തിൽ നടന്ന ഒരിക്കലും മറാക്കാനാകാത്ത ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. മഴവിൽ മനോരമിയിൽ റിമി അവതരിപ്പിക്കുന്ന ഒന്നും മൂന്നും എന്ന പരിപാടിക്കിടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

നടി നമിതാ പ്രമോദുമായി താൻ വഴക്കിട്ടിരുന്നുവെന്നായിരുന്നു റിമിയുടെ വെളിപ്പെടുത്തൽ. വളരെ നിസാരമായി കാര്യത്തിന്റെ പേരിലായിരുന്നു വഴക്കെന്നും അന്ന് അതോർത്ത് ഒരുപാട് കരഞ്ഞിരുന്നുവെന്നും റിമി ടോമി പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'അല്‍ മല്ലു'വിന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ പരിപാടിയിൽ എത്തിയതായിരുന്നു നമിത. സംവിധായകന്‍ ബോബന്‍ സാമുവലും സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജുവും നമിതയോടൊപ്പം പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.

മുമ്പ് നമിതയ്ക്കൊപ്പം യുഎസ്സിൽ ഒരു ഷോയ്ക്ക് പോയിരുന്നു. പന്ത്രണ്ട് സ്‌റ്റേജുകളില്‍ അവസാനത്തെ ഷോ ആയിരുന്നു അത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു തരം കറുത്ത ചെറിയുണ്ട്. എനിക്കു ചോറ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ആ ചെറി കിട്ടിയാല്‍ മതി. അത്രയ്ക്ക് ഇഷടമാണ് ആ ചെറി. അന്ന് ഷോയ്ക്ക് മുമ്പ് ഒരു പായ്ക്കറ്റ് നിറയെ ചെറി അവിടെ കൊണ്ടു വച്ചിട്ടുണ്ടായിരുന്നു. ആരും കാണാതെ ആ ചെറി പാക്കറ്റോടെ കൊണ്ടുപോയി കഴിക്കാന്‍ തുടങ്ങി. അപ്പോള്‍ നമിത എന്റെയടുത്തു വന്ന് റിമി ചേച്ചി ചെറി എടുത്തായിരുന്നോ എന്നു ചോദിച്ചു. അവള്‍ വിശന്നിട്ടാണ് ചോദിച്ചത്. ആ ചോദ്യം കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത വിഷമവും ദേഷ്യവും തോന്നി. എടുത്തോ എന്നു ചോദിച്ചത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

അപ്പോള്‍ ഞാന്‍ ദേഷ്യത്തോടെ ചെറി നമിതയ്ക്കു നേരെ നീട്ടിയിട്ട് എനിക്കു വേണ്ട കൊണ്ടുപൊയ്‌ക്കോ എന്ന് പറഞ്ഞു. വളരെയധികം ദേഷ്യപ്പെട്ടാണ് ഞാന്‍ അതു പറഞ്ഞത്. പക്ഷേ അതു കഴിഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ സങ്കടം തോന്നി. കാരണം പരിപാടിയുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസത്തോളമായി ഞങ്ങള്‍ അവിടെ ഒരുമിച്ചായിരുന്നു. എന്നിട്ട് അത്തരമൊരു നിസ്സാര കാര്യത്തിന് വഴക്കുണ്ടാക്കിയല്ലോ എന്നോര്‍ത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ കരയാന്‍ തുടങ്ങി. അപ്പോഴേക്കും നമിത എന്നെ ആശ്വസിപ്പിക്കാന്‍ വന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും എനിക്കു കരച്ചില്‍ നിര്‍ത്താന്‍ പറ്റിയില്ല. അപ്പോഴേക്കും എനിക്ക് പാട്ടു പാടാന്‍ സ്‌റ്റേജില്‍ കയറേണ്ട സമയമായി. കരഞ്ഞു കൊണ്ടാണ് ഞാന്‍ അന്നു വേദിയിലേക്കു കയറിയത്, റിമി ടോമി പറഞ്ഞു.
 

click me!