മുംബൈ: പിതാവിന്‍റെ നിഴലില്‍ നിന്നാണ് വളരുന്നത് എന്ന വിമര്‍ശനത്തിന്‍റെ മുനയൊടിച്ച് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അച്ഛൻ ബാറ്റ് കൊണ്ട് ലോകം കീഴടക്കിയെങ്കിൽ മകന് പന്ത് കൊണ്ട് ലോകം കീഴടക്കുമെന്നാണ് ചിലരുടെ വിലയിരുത്തൽ. ഇടംകയ്യൻ പേസറായ അർജുന് ഇരുവശങ്ങളിലേക്കും അനായാസം പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവുണ്ട്.
Arjun Tendulkar ( son of ) traps the batsman LBW to pick his maiden wicket in Youth Internationals
Video courtesy- Srilanka cricket pic.twitter.com/DBcapjhovA
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് സ്വന്തമാക്കി അർജുൻ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ഓപ്പണറായ കാമിൽ മിഷാരയെ എൽബിഡബ്ല്യൂവിൽ കുരുക്കിയാണ് അർജുൻ പന്ത് കൊണ്ട് വിസ്മയം തീർത്തത്.