
ദുബായ്: ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിന്‍റെ രണ്ട് ബാറ്റ്സ്മാന്‍മാരെ മിന്നല്‍ സ്റ്റംപിങില്‍ പുറത്താക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിക്ക് ചരിത്രനേട്ടം. ബംഗ്ലാദേശിന്‍റെ ലിറ്റണ്‍ ദാസിനെയും മൊര്‍ത്താസയെയും പുറത്താക്കിയതോടെ ലിസ്റ്റ് എ ക്രിക്കറ്റ് സ്റ്റംപിങില്‍ ധോണി രണ്ടാമതെത്തി. 129 പേരെ പുറത്താക്കിയ എസ് റോഡ്‌സിനെ പിന്തള്ളിയ ധോണി തന്‍റെ നേട്ടം 131ലെത്തിച്ചു. എന്നാല്‍ 138 പേരെ പുറത്താക്കിയ മൊയിന്‍ ഖാനാണ് ഒന്നാമത്.
തകര്‍പ്പന്‍ സെഞ്ചുറി നേടിയ ലിറ്റണെ 41-ാം ഓവറില്‍ കുല്‍ദീപിന്‍റെ പന്തിലാണ് ധോണി പറഞ്ഞയച്ചത്. ഏറെസമയം റിവ്യൂ പരിശോധനകള്‍ക്ക് ശേഷമാണ് ധോണിയുടെ ശരവേഗത്തിന് അംപയര്‍മാര്‍ക്ക് മാര്‍ക്കിടാനായത്. കുല്‍ദീപിന്‍റെ തന്നെ ഗൂഗ്ലിയില്‍ 43-ാം ഓവറില്‍ ബംഗ്ലാ നായകന്‍ മൊര്‍ത്താസയുടെ സ്റ്റംപും ധോണി തെറിപ്പിച്ചു. ലിറ്റണ്‍ 121 റണ്‍സും മൊര്‍ത്താസ ഏഴ് റണ്‍സുമാണ് എടുത്തത്. ലിറ്റണിന്‍റെ സെഞ്ചുറിക്കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 222 റണ്‍സെടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!