
മുംബൈ: ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കമാകുക ഫെബ്രുവരി 24-ാം തിയതി വിശാഖപട്ടണം ടി20യോടെ. നേരത്തെ ബെംഗളൂരുവാണ് ആദ്യ ടി20ക്ക് വേദിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ബിസിസിഐ വേദി മാറ്റിയത്.
ഫെബ്രുവരി 24-ാം തിയതി എയ്‌റോ ഇന്ത്യ ഷോയ്ക്ക് ബെംഗലൂരു വേദിയാകുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഈ പരിപാടിക്ക് സുരക്ഷ ഒരുക്കുന്നതിനാല്‍ മത്സരത്തിന് സുരക്ഷ നല്‍കാന്‍ തടസമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇതോടെ ഇതേ ദിവസം മത്സരം സംഘടപ്പിക്കാന്‍ തടസമുള്ളതായി കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ബിസിസിഐ ആക്‌ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയെ അറിയിക്കുകയായിരുന്നു. ഈ ആവശ്യം ഇടക്കാല ഭരണസമിതി അംഗീകരിക്കുകയായിരുന്നു.
വിശാഖപട്ടത്ത് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്ന രണ്ടാം ടി20ക്ക് 27-ാം തിയതി ബെംഗളൂരു ആതിഥേയത്വം വഹിക്കും. ആകെ രണ്ട് ടി20കളാണ് പരമ്പരയിലുള്ളത്. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ വേദികള്‍ക്ക് മാറ്റമില്ല. മാര്‍ച്ച് രണ്ടിന് ഹൈദരാബാദില്‍ ഏകദിന പരമ്പരയ്ക്ക് തുടക്കമാകും. നാഗ്‌പൂര്‍(മാര്‍ച്ച് 5), റാഞ്ചി(മാര്‍ച്ച് 8), മൊഹാലി(മാര്‍ച്ച് 10), ദില്ലി(മാര്‍ച്ച് 13) എന്നിവിടങ്ങളിലാണ് അടുത്ത ഏകദിനങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!