
സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നാളെ പ്രഖ്യാപിക്കും. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ മികച്ച വനിതാ താരത്തിനും ബാലന്‍ ഡി ഓര്‍ നല്‍കുന്നുണ്ട്. ഫിഫ ബെസ്റ്റ് പ്ലെയറും യൂറോപ്യന്‍ ഫുട്‌ബോളര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരവും നേടിയ ക്രോയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, മുഹമ്മദ് സലാ, കിലിയന്‍ എംബാപ്പേ എന്നിവരടക്കം മുപ്പത് താരങ്ങളാണ് പുരുഷപട്ടികയിലുള്ളത്.
അവസാന പത്ത് വര്‍ഷവും മെസിയോ റൊണാള്‍ഡോയോ മാത്രമേ ബാലന്‍ ഡി ഓര്‍ നേടിയിട്ടുള്ളു. റൊണാള്‍ഡോയാണ് അവസാന രണ്ട് വര്‍ഷത്തെ ജേതാവ്. ഇത്തവണ ലൂക്ക മോഡ്രിച്ചാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍. വനിതാ താരങ്ങളുടെ പട്ടികയില്‍ പതിനഞ്ച് പേരാണുള്ളത്. വനിതാ താരത്തിനൊപ്പം ഇത്തവണ മുതല്‍ മികച്ച യുവതാരത്തിനും ബാലന്‍ ഡി ഓര്‍ നല്‍കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!