ലാ ലിഗ: ക്രിസ്റ്റിയാനോ ഹാട്രിക്കില്‍ റയല്‍, ബാഴ്‌സ കിരീടത്തോടടുക്കുന്നു

Web Desk |  
Published : Mar 19, 2018, 08:46 AM ISTUpdated : Jun 08, 2018, 05:51 PM IST
ലാ ലിഗ: ക്രിസ്റ്റിയാനോ ഹാട്രിക്കില്‍ റയല്‍, ബാഴ്‌സ കിരീടത്തോടടുക്കുന്നു

Synopsis

വിയ്യ റയല്‍ അത്‌ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ചു

ബാഴ്‌സലോണ:  ലാ ലിഗയില്‍ അനായാസ ജയത്തോടെ ബാഴ്‌സലോണ കിരീടത്തോട് അടുക്കുന്നു. അത്‌ലറ്റികോ ബില്‍ബാവോയെ 2-0ന് ബാഴ്‌സ മറികടന്നു. മറ്റു മത്സരങ്ങളില്‍ റയല്‍ മാഡ്രിഡ് ജിറോണയെ തകര്‍ത്തപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡിനെ വിയ്യറയല്‍ അട്ടിമറിച്ചു. 

എതിരില്ലാതെ ബാഴ്‌സലോണ 
ക്യാംപ് നൗവില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സ അത്‌ലറ്റികോ ബില്‍ബാവോയെ മറികടന്നു. ലിയോണല്‍ മെസിയും പാല്‍കോ അല്‍കാസെറുമാണ് ഗോളുകള്‍ നേടിയത്. ഇതോടെ ബാഴ്‌സയ്ക്ക് ലീഗില്‍ 75 പോയന്റായി. 

അത്‌ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ച് വിയ്യാറയല്‍
ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിനെ വിയ്യാറയല്‍ 2-1 ന് അട്ടിമറിച്ചു.  ഉനാലിന്റെ ഇരട്ട ഗോള്‍ മികവിലാണ് വിയ്യയുടെ വിജയം. അന്റോണിയോ ഗ്രീസ്മാനാണ് അത്‌ലറ്റികോയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇതോടെ ബാഴ്‌സയുമായുള്ള ദൂരം 11 പോയിന്റായി. അധികസമയത്ത് അത്‌ലറ്റികോയുടെ വിറ്റോളോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 

നാലടിച്ച് ക്രിസ്റ്റിയനോ; റയലിന് വമ്പന്‍ ജയം
ക്രിസ്റ്റിയാനോ നാല് ഗോള്‍ നേടിയ മത്സരത്തില്‍ റയല്‍ മാഡ്രിഡ് ജിറോണയെ തകര്‍ത്തു. മൂന്നിനെതിരേ ആറ് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം. ക്രിസ്റ്റാനോ നാല് ഗോളുകള്‍ നേടി. മറ്റ് ഗോളുകള്‍ നേടിയത് ലുകാസ് വാക്വസും ഗാരെത് ബെയ്‌ലുമാണ്. ജയത്തോടെ പോയിന്റ് പട്ടികയില്‍ റയല്‍ വലന്‍സിയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി. റയലിന് 60 പോയിന്റും വലന്‍സിയക്ക് 59 പോയിന്റുമാണുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യശസ്വി ജയ്സ്വാള്‍ ലോകകപ്പ് ടീമിലെത്തുമായിരുന്നു, വഴിയടച്ചത് ആ തീരുമാനം, തുറന്നു പറഞ്ഞ് മുന്‍താരം
അഗാര്‍ക്കറും ഗംഭീറും പരമാവധി ശ്രമിച്ചു, പക്ഷെ ഗില്ലിന്‍റെ പുറത്താകലിന് കാരണമായത് ആ 2 സെലക്ടമാരുടെ കടുത്ത നിലപാട്