
ജൊഹനാസ്ബര്‍ഗ്: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 7 റണ്ണിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഗ്. ഇന്ത്യയുടെ 187 റണ്‍സ് പിന്തുടരുന്ന ആതിഥേയര്‍ 194ന് ഓള്‍ഔട്ടായി.
61 റൺസെടുത്ത ഹഷിം അംലയും 35 റൺസെടുത്ത ഫിലാന്‍ഡറുമാണ് ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്. ഡിവിലിയേഴ്സ് അഞ്ചും ഡുപ്ലെസി എട്ടും എൽഗാര്‍ നാലും റൺസെടുത്ത് പുറത്തായി. ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റ് നേടി. 3 വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തി.
ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറു റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ തന്നെ ഡീന്‍ എല്‍ഗാറിനെ(4) നഷ്ടമായി. ഭുവനേശ്വര്‍കുമാറിനായിരുന്നു വിക്കറ്റ്. എന്നാല്‍ പിന്നീടെത്തിയ ഹാഷിം അംല നൈറ്റ് വാച്ച്‌മാന്‍ റബാദയുമൊത്ത് ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ദക്ഷഇണാഫ്രിക്കയെ 80 റണ്‍സില്‍ എത്തിച്ചു. ലഞ്ചിന് തൊട്ടുമുമ്പ് റബാദയെ(30) സ്ലിപ്പില്‍ രഹാനെയുടെ കൈകകളിലെത്തിച്ച ഇഷാന്ത് ശര്‍മയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
ലഞ്ചിന് ശേഷം ഡിവില്ലിയേഴ്സിനെയും(5), ഡൂപ്ലെസിയെയും മടക്കി ഇന്ത്യ തിരിച്ചടിച്ചു. ഡിവില്ലിയേഴ്സിനെ ഭുവി ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഡൂപ്ലെസി ബൂമ്രയുടെ ലീവ് ചെയ്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!